ഓട്ടോ ഓടിച്ചിരുന്ന ലാൻസൺ, യാത്ര ചെയ്തിരുന്ന പുന്നപ്ര തയ്യിൽ ഹൗസിൽ സെബാസ്റ്റ്യന്റെ മകൾ ലിജ (38), പുന്നപ്ര തയ്യിൽ ഹൗസിൽ റജിയുടെ മക്കളായ ആകാശ് (6), മേഘ (9), പൂങ്കാവ് കല്യാണി നിവാസിൽ വിപിൻ വിനയന്റെ മകൾ ധ്വനി (6) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ലാൻസണെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
advertisement
Also Read- ആറ് ദിവസത്തിനിടയിൽ 18 കാരൻ കൊലപ്പെടുത്തിയത് 4 പേരെ; മധ്യപ്രദേശിലെ 'സീരിയൽ കില്ലർ' പിടിയിൽ
ഇന്നലെ വൈകിട്ട് ആറരയോടെ ബാപ്പുവൈദ്യർ ജംഗ്ഷന് സമീപം ബൈപ്പാസ് ഫ്ലൈ ഓവറിലായിരുന്നു അപകടം. പൂങ്കാവിൽ മരണവീട്ടിൽ പോയതിനു ശേഷം ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും എതിർദിശയിൽ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു. കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ ഓട്ടോയിലിടിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. ലിജിയയാണ് ലിയാന്റെ മാതാവ്. സഹോദരങ്ങൾ: ലിൻസി, ലിസ്മരിയ.
