ടി പി ചന്ദ്രശേഖരനുമായി യാതൊരു ബന്ധവുമില്ലാത്ത വാടക കൊലയാളികളാണ് പ്രതികൾ നിഷ്ഠൂരവും പൈശാചികവുമായ തരത്തിൽ കൊലപാതകം നടത്തിയ ഇവർക്കു ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ എന്ത് കൊണ്ട് ശിക്ഷ ഉയർത്തികൂടെന്നും കോടതി ചോദിച്ചു.
പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തുമടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
ടി പിയുടെ തല റോഡിൽ തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന കെ.കെ കൃഷ്ണൻ്റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. ദീർഘകാലത്തെ ഗൂഢാലോചനക്ക് ശേഷമാണ് ടി പിയുടെ കൊലപാതകം നടന്നത്. പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന വാദത്തിലായിരുന്നു പ്രോസിക്യൂഷൻ കെ കെ കൃഷ്ണൻ്റെ പ്രസംഗം വീണ്ടും പരാമർശിച്ചത്
advertisement
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് പെട്ടെന്നുണ്ടായ വികാരത്തിൻ്റെ പുറത്തല്ല എന്നതിന് കെ കെ കൃഷ്ണൻ്റെ ഈ പ്രസംഗമാണ് പ്രോസിക്യൂഷൻ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. അതിക്രൂരമായാണ് ചന്ദ്രശേഖരനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. നെഞ്ചിലും, മുഖത്തും, തലയിലും വെട്ടേറ്റിരുന്നു. മുഖം കുടുംബത്തിന് കാണാൻ പറ്റാത്ത തരത്തിൽ വെട്ടിനുറുക്കി. ടി പിയുടെ തല റോഡിൽ തെങ്ങിൻ പൂക്കുല പോലെ ചിതറുമെന്ന കെ.കെ കൃഷ്ണൻ്റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തത്. ദീർഘനാളത്തെ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നതിൻ്റെ തെളിവാണിതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
