ഹോട്ടലുകൾ, തട്ടുകടകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, ചെറുകിട ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവയ്ക്ക് ഈ തീരുമാനം വലിയ തണലാകുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
ഹോട്ടലുകൾ, ദാബകൾ, വ്യവസായശാലകളിലെ കാന്റീനുകൾ, പാൽ/ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള 5 കിലോ എഫ് ടി എൽ സിലിണ്ടറുകൾ എന്നിവയ്ക്കായിരിക്കും ഈ 20% അധിക വിഹിതത്തിൽ മുൻഗണന ലഭിക്കുക. വാണിജ്യ/വ്യവസായ ആവശ്യങ്ങൾക്കായി എൽപിജി ഉപയോഗിക്കുന്നവർ ഒഎംസികളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
advertisement
50% വിഹിതത്തിന് അർഹരാകാൻ ഉപഭോക്താക്കൾ അതത് നഗരങ്ങളിലെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസികളിൽ പി എൻ ജി കണക്ഷനായി അപേക്ഷിക്കുകയും അത് സ്വീകരിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും വേണമെന്നും കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
Summary: Union Minister Suresh Gopi has announced a significant increase in the allocation of commercial LPG for Kerala, following a new directive from the Ministry of Petroleum and Natural Gas. Building on a previously announced 30% quota, an additional 20% has been sanctioned effective from March 23, bringing the total allocation to 50%. This decision is expected to provide massive relief to hotels, street food stalls (thattukadas), community kitchens, and small-scale food processing units.
