കരുണാകരനും സി പി എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ കെ നായനാരുമാണ് തന്റെ രാഷ്ട്രീയഗുരുക്കന്മാരെന്ന് പറഞ്ഞ സുരേഷ് ഗോപി, ഇരുനേതാക്കളും തന്റെ രാഷ്ട്രീയജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തൃശൂർ പൂങ്കുന്നത്തെ കെ കരുണാകരന്റെ സ്മൃതിമന്ദിരം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഇക്കഴിഞ്ഞ ജൂൺ 12ന് കണ്ണൂരിലെത്തി ഇ കെ നായനാരുടെ വസതി സുരേഷ് ഗോപി സന്ദർശിച്ചിരുന്നു.
2019ൽ തൃശൂരിൽ സ്ഥാനാർത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തിൽ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാൽ അന്നത് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. തന്റെ പാർട്ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചത്. അന്ന് താനത് മാനിച്ചു. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
advertisement
നേരത്തേ തൃശൂരിലെ ലൂര്‍ദ് പള്ളിയിലെത്തിയ സുരേഷ് ഗോപി മാതാവിന് സ്വര്‍ണക്കൊന്ത സമര്‍പ്പിച്ചിരുന്നു. ക്രിസ്തീയ ഗാനം പാടി ആരാധന നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ലൂര്‍ദ് മാതാവിന് സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചിരുന്നു.
