തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് നിൽക്കുന്നവരാണ് പ്രേമചന്ദ്രനും തരൂരുമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ കൊല്ലം ഒന്നാം സ്ഥാനത്താണെന്നും സംസ്ഥാനത്തെ ആദ്യ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം കൊല്ലത്ത് യാഥാർത്ഥ്യമായത് പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതിയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
39 വർഷത്തോളം മുടങ്ങിക്കിടന്ന കൊല്ലം ബൈപാസ് പൂർത്തിയാക്കിയത് നരേന്ദ്ര മോദി സർക്കാരാണെന്ന് സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. മുൻപ് പല മന്ത്രിമാരും സർക്കാരുകളും ഉണ്ടായിരുന്നിട്ടും നടക്കാതിരുന്ന വികസന പ്രവർത്തനങ്ങൾ എൻ.ഡി.എ സർക്കാരിന് കീഴിൽ അതിവേഗം പൂർത്തിയാവുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മെമു ട്രെയിനുകൾക്കായുള്ള പിറ്റ്ലൈൻ സൗകര്യം ഉൾപ്പെടെയുള്ള വികസനങ്ങൾ കൊല്ലത്ത് പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
