Also read-കെ.എസ്. ചിത്രക്കെതിരെ വ്യാപക സൈബർ ആക്രമണം; പൊലീസ് കേസെടുക്കണമെന്ന് ആവശ്യം
'അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മം നടത്തുന്നത് എല്ലാവര്‍ക്കും സന്തോഷിക്കാനുളള അവസരമാണ്. ആ അവസരത്തില്‍ രാമനാപം ജപിക്കണം വിളക്ക് കൊളുത്തണമെന്നാണ് ഒരു ഹൈന്ദവവിശ്വാസിയെന്ന നിലയില്‍ കെഎസ് ചിത്ര പറഞ്ഞത്. കേരളത്തിലെ പ്രശസ്തയായ ഗായികയ്‌ക്കെതിരെ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന പരസ്യമായ ആക്രമണം കണ്ടിട്ടും പൊലീസ് മിണ്ടാത്തത് എന്താണ്?, ഹൈന്ദവ വിശ്വസങ്ങളെ എങ്ങനെ അധിക്ഷേപിച്ചാലും ഒരു പ്രശ്‌നവുമില്ല എന്നുള്ളതാണോ? - മുരളീധരന്‍ ചോദിച്ചു.
advertisement
ചിത്രയ്ക്ക് നേരെ നടത്തുന്ന സൈബര്‍ ആക്രമണം കേരളത്തെക്കുറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മറ്റുള്ളവരൊടെക്കെ പറയുന്ന സഹിഷ്ണുതയുടെ പര്യായമാണെന്നതിന് യോജിക്കുന്നതാണോയെന്നും മുരളീധരന്‍ ചോദിച്ചു. സംസ്ഥാനത്ത് ഹൈന്ദവവിശ്വാസികള്‍ക്ക് പ്രതികരിക്കാന്‍ പാടില്ലെന്ന ധാരണ സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഏകപക്ഷീയമാണെന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.