'കേരളത്തിലെ മുഖ്യമന്ത്രി പലതവണയായി ചില വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അത് ഞാൻ സഭയിൽ പറയില്ല. ഞാൻ സംസാരിക്കുന്ന ഒരു വാക്കുപോലും സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യപ്പെടരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്. ഇടതുപക്ഷസഹയാത്രികനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നുവിളിച്ചത്. ഈ പരമാമർശത്തിനുശേഷം മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാവം മുഹമ്മദ് റിയാസിനെ അല്ലാതെ വേറെ ആരേയും കണ്ടില്ല. വിവരദോഷി എന്ന് വിളിച്ചത് ശരിയാണെന്ന് എംഎൽഎമാരോ മന്ത്രിമാരോ പറഞ്ഞില്ല. റിയാസെങ്കിലും ഉണ്ടായിരുന്നത് ഭാഗ്യം. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചും ബഹുമാനത്തോടേയും പറയുന്നതാണ് എല്ലാവർക്കും നല്ലത്', സതീശൻ കൂട്ടിച്ചേർത്തു.
advertisement
ഡി.സി.സി. ഓഫീസിൽനിന്ന് ബോംബ് കണ്ടെടുത്തുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തോട് പ്രതികരിക്കുമ്പോഴായിരുന്നു സുധാകരന്റെ വിവാദ പരാമർശം. 'ആണത്തമുണ്ടോ പിണറായി വിജയന് പറയാൻ. അവൻ വെട്ടിക്കൊന്ന ആളെത്രയാ? അവൻ വെടിവെച്ചുകൊന്ന ആളെത്രയാ? അവൻ ബോംബെറിഞ്ഞുകൊന്ന ആളെത്രയാ? പറയണോ ആളുകളുടെ പേരിനിയും. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ പിണറായി വിജയൻ? എത്രയാളുകളെ കൊന്നു? കെ. സുധാകരന് ആ റെക്കോർഡില്ല. കോൺഗ്രസുകാരന്റെ ബോംബേറിൽ ആരും മരിച്ചിട്ടില്ല', എന്നായിരുന്നു സുധാകരന്റെ വിമർശനം.
