പ്രതിപക്ഷ നേതാവിന്റെ നിർദേശപ്രകാരമാണ് സമരം നടന്നതെന്ന മന്ത്രി വീണാ ജോർജിന്റെയും വി. ശിവൻകുട്ടിയുടെയും ആരോപണങ്ങൾക്ക് സതീശൻ ശക്തമായ ഭാഷയിൽ മറുപടി നൽകി. "മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല എന്റെ ജോലി. ഇത്തരം സമരമുറകൾ കോൺഗ്രസ് പ്രോത്സാഹിപ്പിക്കാറില്ല," അദ്ദേഹം പറഞ്ഞു.
തന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്കും പറവൂരിലെ സ്വകാര്യ വീടിലേക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ചെടിച്ചട്ടികൾ തകർക്കുകയും തന്നെ കാണാൻ വന്നവരെ മർദിക്കുകയും ചെയ്തത് മന്ത്രിമാരുടെ നിർദേശപ്രകാരമാണോ എന്ന് സതീശൻ ചോദിച്ചു. അക്രമികൾക്കെതിരെ കേസെടുക്കുന്നതിന് പകരം ഇരകൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പോലീസ് നടപടിയെയും അദ്ദേഹം വിമർശിച്ചു. കൊലവിളി നടത്തുന്നതും റീത്ത് വെക്കുന്നതും തങ്ങളുടെ രീതിയല്ലെന്ന് ആവർത്തിച്ച പ്രതിപക്ഷ നേതാവ്, സമരങ്ങളിലെ അതിരുകടന്ന രീതികളെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
advertisement
