കസേരയില്‍ ഇരിക്കുകയായിരുന്ന അഫാന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരികെ പൊലീസ് സ്റ്റേഷനിൽ തിരിച്ചെത്തിച്ചത്. അഫാന്‍ മനഃപൂര്‍വ്വം വീണതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
Also Read- വെഞ്ഞാറമൂട് കൂട്ടക്കൊല: ഇളയമകന്‍ അഫ്സാന്റെ മരണം ഉമ്മ ഷെമിയെ അറിയിച്ചു
പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ അഫാനുമായി ഇന്ന് തെളിവെടുപ്പിന് പോകാനിരിക്കെയാണ് അഫാന്‍ കുഴഞ്ഞുവീണത്. ഏഴ് മണിയോടെ തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് പൊലീസ് തീരുമാനിച്ചിരുന്നത്. ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ്മ സൽമാ ബീവിയുടെ വീട്ടിലേക്കാണ് തെളിവെടുപ്പിനായി എത്തിക്കാന്‍ തീരുമാനിച്ചിരുന്നത്.
advertisement
കഴിഞ്ഞ ദിവസമാണ് അഫാനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്റ്റേഷനിലെത്തി മൊഴിയെടുത്തപ്പോഴും അഫാന്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസിനോടും പറഞ്ഞത്.
