തനിക്ക് മകനുണ്ടായതും അവന് പ്രായപൂര്‍ത്തിയായതും ഇപ്പോഴല്ല. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടാകും. പ്രചാരണത്തിനു പിന്നില്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഈ വയസു കാലത്ത് തന്നെ ആര് ബ്ലാക്‌മെയില്‍ ചെയ്യാനാണെന്നും കാനം ചോദിച്ചു.
എല്‍ദോ എബ്രാഹം എംഎല്‍എയ്ക്ക് പൊലീസിന്റെ മർദ്ദനമേറ്റെന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല. അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മറ്റു നടപടികളും പ്രതികരണങ്ങളും കളക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് ശേഷമെ ഉണ്ടാകൂ. പൊലീസ് ഉദ്യോഗസ്ഥനല്ല കളക്ടറാണ് അന്വേഷണം നടത്തുന്നതെന്നും കാനം പറഞ്ഞു.
advertisement
ഭക്ഷ്യവകുപ്പില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇടപെട്ടെന്നത് കളവാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമനും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Also Read 'തല്ല് കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാൽ എന്തു ചെയ്യാൻ'; കാനത്തിനെ പരിഹസിച്ച് മുരളീധരൻ