തിരുവനന്തപുരം: സമരത്തിന് പോയിട്ടാണ് സി പി ഐ എംഎൽഎയ്ക്ക് തല്ല് കൊണ്ടതെന്ന കാനം രാജേന്ദ്രന്‍റെ പരാമർശത്തെ പരിഹസിച്ച് കെ മുരളീധരൻ എം.പി. തല്ലു കിട്ടുന്നതാണ് സുഖമെന്ന് പറഞ്ഞാൽ എന്തു ചെയ്യാൻ കഴിയുമെന്ന് കെ മുരളീധരൻ ചോദിച്ചു. കാനത്തിന് എതിരായ കാര്യങ്ങൾ സി പി ഐ ക്കാർ തന്നെ പുറത്ത് വിടുമെന്നും മുരളീധരൻ പറഞ്ഞു.
യു ഡി എഫ് അധികാരത്തിൽ വന്നാൽ യൂണിവേഴ്സിറ്റി കോളജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് മാറ്റുമെന്നും മുരളീധരൻ വ്യക്തമാക്കി. ഇപ്പോൾ ഭരിക്കുന്നവർ അന്ന് സമരം ചെയ്യാൻ തയ്യാറെടുക്കണമെന്നും മുരളീധരൻ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് അവിടെ നിലനിൽക്കുന്നിടത്തോളം കാലം എസ് എഫ് ഐയുടെ തേർവാഴ്ച ഉണ്ടാകും. കാക്കിയെ കാണുമ്പോൾ എസ് എഫ് ഐക്കാർക്ക് മാനസികപ്രശ്നം തോന്നുന്നത് കുറ്റം ചെയ്തത് കൊണ്ടാണെന്നും മുരളീധരൻ പറഞ്ഞു.
യു ഡി എഫ് അധികാരത്തിൽ വന്നാൽ ഏത് ആളുകൾ തുള്ളിയാലും യൂണിവേഴ്സിറ്റി കോളേജ് അവിടെ നിന്ന് മാറ്റും. 92ൽ കരുണാകരൻ സർക്കാർ എടുത്ത തീരുമാനം അടുത്ത യു ഡി എഫ് സർക്കാർ നടപ്പാക്കും. യൂണിവേഴ്സിറ്റ് കോളേജ് ഒന്നുകിൽ ചരിത്ര മ്യൂസിയമാക്കണമെന്നും അല്ലെങ്കിൽ പൊതുസ്ഥലമാക്കി മാറ്റണമെന്നും മുരളീധരൻ വ്യക്തമാക്കി.
കെ കരുണാകരൻ മക്കളെ വളർത്തിയത് നല്ല രീതിയിലാണെന്നും മറ്റു നേതാക്കളുടെ മക്കളെ പോലെ ക്ലബിൽ പറഞ്ഞയച്ചല്ല വളർത്തിയതെന്നും മുരളീധരൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.