കൃഷ്ണപിള്ളസ്മാരകം തകർത്തകേസിൽ പൊലീസ് പ്രതിചേർത്തിരുന്ന ലതീഷ് ഉൾപ്പെടെയുള്ളവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടിരുന്നു. ഇതിനുശേഷം പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിന് സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായപ്പോൾ പാർട്ടിക്കെതിരെ പ്രകടനം നടത്തിയെന്നാരോപിച്ചാണ് ലതീഷിനെ പുറത്താക്കിയത്. അന്ന് ഈ വിഷയം അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലായിരുന്നു.
ALSO READ:കൊല്ലത്ത് ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദിന കര്‍മ്മ പരിപാടികളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]
advertisement
പ്രകടനം നടന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന തന്നെ കുറ്റക്കാരനാക്കിയെന്നാണ് ലതീഷ് ആരോപിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് മത്സരിച്ചത്. പാർട്ടി പ്രാദേശിക നേതൃത്വത്തോട് മാത്രമേ എതിർപ്പുള്ളൂ. പുന്നപ്ര- വയലാർ സമരസേനാനിയുടെ കുടുംബത്തിലുള്ള താൻ എന്നും സിപിഎമ്മുകാരനായി തുടരുമെന്നും ലതീഷ് പറയുന്നു.