കണ്ണൂർ, സംസ്കൃതം, എംജി, കേരള, ഫിഷറീസ് സർവകലാശാലകളിലെ വിസിമാരെ നിയമന വേളയിലും ഒരു പേരു മാത്രമാണ് സര്‍ക്കാര്‍ ഗവർണർക്ക് സമർപ്പിച്ചിരുന്നത്.
പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍....
സുപ്രീം കോടതി വിധി രാജ്യത്തെ നിയമം ആയതിനാൽ ഇക്കാര്യത്തിൽ സര്‍വകലാശാല ചാന്‍സലര്‍ പദവി വഹിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന ഗവര്‍ണര്‍ വിധിപ്പകർപ്പു പരിശോധിച്ച ശേഷമായിരിക്കും വിഷയത്തില്‍ തുടർനടപടി സ്വീകരിക്കുക.
സംസ്കൃത സർവകലാശാലാ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ഒരാളുടെ പേര് മാത്രം നിർദേശിച്ചപ്പോൾ അത് യുജിസി വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. ഫയലിൽ ഒപ്പുവയ്ക്കാന്‍ തയാറാകാതിരുന്ന അദ്ദേഹം ഒടുവിൽ 2 മാസത്തിന് ശേഷം സർക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒപ്പിട്ടത്.
advertisement
സുപ്രീം കോടതി വിധി സർക്കാരിനു കനത്ത തിരിച്ചടി ആണെന്ന പ്രതിപക്ഷ ആരോപണം സർക്കാർ തള്ളിയിട്ടുണ്ട്. തീരുമാനം എടുത്തത് ഗവർണർ ആണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്
കേരള സര്‍വകലാശാല സെനറ്റിൽനിന്ന് 15 അംഗങ്ങളെ പുറത്താക്കിയത് സംബന്ധിച്ച ഹൈക്കോടതി വിധി ഗവർണർക്ക് തിരിച്ചടി ആണെന്ന വ്യാഖ്യാനം രാജ്ഭവൻ തള്ളി. ഗവർണറുടെ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും കേസ് കേൾക്കുന്ന സാഹചര്യത്തിൽ പകരക്കാരെ നിയമിക്കുന്നതു മാത്രമാണ് തൽക്കാലം തടഞ്ഞിരിക്കുന്നതെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടി.
ഫിഷറീസ്, കണ്ണൂർ സർവകലാശാലകളിലെ വിസിമാരുടെ നിയമനത്തിനെതിരെയും കേസുകളുണ്ട്. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലകളിലെ വിസി നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ക്വോവാറന്റോ ഹർജി നൽകും.