ഏറെക്കാലമായി പാര്‍ലമെന്ററി രംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന നീലലോഹിതദാസന്‍ നാടാര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ചിരപരിചിതനാണ്. 1980-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നീലന്‍ സി.പി.ഐയിലെ എം.എന്‍ ഗോവിന്ദന്‍ നായരെ പരാജയപ്പെടുത്തിയാണ് പാര്‍ലമെന്റിലെത്തിയത്. കോവളം മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നു തവണ നിയമസഭയിലെത്തിയിട്ടുണ്ട്.
Also Read നടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക്?
Also Read റിമ കല്ലിങ്കല്‍ മത്സരിക്കുമോ?
advertisement
1979-ല്‍ സി.എച്ച്. മുഹമ്മദ് കോയയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴില്‍, ഭവനനിര്‍മ്മാണ വകുപ്പുകളുടെയും 1983 മുതല്‍ 1987 വരെ ഗതാഗത, കൃഷി വകുപ്പുകളുടെയും 1999 മുതല്‍ 2000 വരെ വനം, ഗതാഗത വകുപ്പുകളുടെയും മന്ത്രിയുമായി. 1987ല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ശക്തന്‍ നാടാര്‍, 1996ല്‍ ജോര്‍ജ് മസ്‌ക്രീന്‍, 2001ല്‍ അല്‌ഫോണ്‍സാ ജോണ്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ 1991ലെയും 2006 ലെയും തെരഞ്ഞെടുപ്പുകളില്‍ നീലന്‍ തോറ്റുപോയി. മന്ത്രിയായിരിക്കെ ഒരു ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നു.
തിരുവനന്തപുരം പാർലമെന്‌റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന കാട്ടാക്കട, കോവളം, പാറശാല, നെയ്യാറ്റിൻകര നിയമസഭാ മണ്ഡലങ്ങളിലാണ് നാടാർ വോട്ടുകൾ നിർണായകമാകുന്നത്. ഈ വോട്ടുകളാണ് നീലന്റെ സ്ഥാനാർഥിത്വത്തിന് ഗുണകരമാകുന്നത്.
