വ്യാഴാഴ്ച രാവിലെ ക്ഷേത്രദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചിരുന്നു. കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ആണ് മരിച്ചത്. തൈപ്പൂയ കാവടിയുമായി ബന്ധപ്പെട്ട് മാതാവിനും മുത്തശ്ശനുമൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്വൈത്. കുളിക്കാനായി കുളത്തിലേക്ക് ഇറങ്ങിയ അദ്വൈതിനെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.
advertisement
ഭക്തർ ശുദ്ധിക്രീയകൾക്ക് ശേഷമേ പെരുംകുളത്തിൽ ഇറങ്ങാവൂവെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. അതേസമയം, മരണം നടന്നത് മതിൽക്കകത്ത് അല്ലാത്തതിനാൽ നടകൃത്യസമയത്ത് തുറക്കുമെന്നും അധികൃതർ അറിയിച്ചു.
Summary: An elderly woman died after falling into the temple pond at the Haripad Subrahmanya Temple. The deceased has been identified as Ammini (60). Her body was discovered in the 'Perumkulam' of the temple amidst the ongoing Thaipooyam festival celebrations. Shockingly, this is the second drowning death reported at this temple pond within the span of just four days.
