ഇതിനിടയിൽ തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം വരുത്തിയെന്നാരോപിച്ച് വിഇഒ അബ്ദുൽ നാസർ പൊലീസിൽ നൽകിയ പരാതിയിൽ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജൽ, സാവിത്രി, ഉഷ തുടങ്ങിയവർക്കെതിരെ കാസർഗോഡ് ടൗൺ പൊലീസ് കേസെടുത്തു. ഓഫീസിൽ പൂട്ടിയിട്ടുവെന്ന സാവിത്രിയുടെ പരാതിയിൽ അബ്ദുൽ നാസറിനെതിരെയും പൊലീസ് കേസെടുത്തു.
ലൈഫ് പദ്ധതിയിൽ വീട് ഉണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ സാവിത്രി പഴയ വീട് പൊളിച്ചിരുന്നു. എന്നാൽ പിന്നീടാണ് ആളു മാറിപ്പോയതാണെന്ന് പറയുന്നത്. പല തവണ ഓഫിസ് കയറിയിറങ്ങിയ സാവിത്രി, താൻ നൽകിയ എല്ലാ രേഖകളും തിരികെ നൽകാൻ ആവശ്യപ്പെട്ടായിരുന്നു വിഇഒയെ സമീപിച്ചത്. കരാറുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ വിഇഒ തയാറാകാതിരുന്നതാണ് പിന്നീട് തർക്കത്തിനിടയാക്കിയത്.
advertisement
സാവിത്രിയുടെ പേര് പട്ടികയിൽ ഇല്ലെന്നും മകൻ വിഷ്ണുവിന്റെ പേര് ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉണ്ടെന്നും പൂട്ടിയിട്ടെന്ന പരാതി അടിസ്ഥാനരഹിതമാണെന്നുമാണ് വിഇഒ പറയുന്നത്.
