നാല് മാസം മുൻപാണ് കാറിനുള്ളിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുകളുമായി സത്യമോൾ പോലീസിന്റെ പിടിയിലാകുന്നത്. ഈ കേസിൽ മാസങ്ങളോളം ജയിലിൽ കഴിഞ്ഞിരുന്ന ഇവർ അടുത്തിടെയാണ് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് സത്യമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ കേസിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
Feb 10, 2026 3:44 PM IST
