Also Read-ക്ലാസ് മുറിയിൽ പാമ്പു കടിയേറ്റു: കാരണമറിയാതെ ചികിത്സ വൈകി പത്തു വയസുകാരി മരിച്ചു
ഒക്ടോബർ 28 നാണ് അട്ടപ്പാടി മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ടിന്റെ വെടിവെപ്പിൽ ഒരു വനിത ഉള്‍പ്പെടെ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ഇവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത്. മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം ബന്ധുക്കൾ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ വനിത മാവോയിസ്റ്റിന് വേണ്ടി ബന്ധുക്കൾ ആരും എത്തിയിരുന്നില്ല. അതേ സമയം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാതെ കത്തിച്ചു കളഞ്ഞ നടപടി ശരിയല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം തർക്കത്തിലിരിക്കെ എന്തെങ്കിലും സാഹചര്യത്തിൽ വീണ്ടും പോസ്റ്റുമോർട്ടം നടത്തേണ്ടി വന്നാൽ, അതിനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കുകയാണ് ചെയ്തതെന്നാണ് അവർ പറയുന്നത്.
advertisement
അതിനിടെ തമിഴ്നാട്ടിലെ ദിനപത്രങ്ങളിൽ അഞ്ജാത മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ രക്തബന്ധമുള്ളവർ എത്തിയില്ലെങ്കിൽ മൃതദേഹം സംസ്കരിക്കുമെന്നും പൊലീസ് പരസ്യം നൽകിയിരുന്നു. അതേസമയം മോർച്ചറിയിൽ അരവിന്ദിന്റെ പേരിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തമിഴ്നാട് സ്വദേശി ശ്രീനിവാസിന്റേതാണെന്ന് ശ്രീനിവാസിന്റെ ബന്ധുക്കൾ പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഡിഎൻ എ ടെസ്റ്റിന് വേണ്ടി ബന്ധുക്കളുടെ രക്തസാമ്പിളുകൾ അയച്ചിരിക്കുകയാണ്.