ഡിസംബർ 21നു രാവിലെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സെനറ്റ് അംഗങ്ങളെ യൂണിവേഴ്‌സിറ്റി സെനറ്റ് ഹൗസിനു മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. തുടർന്ന് കൈയേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ഹർജിക്കാർ ആരോപിച്ചു. പൊലീസ് ഇതിനെതിരെ നടപടി എടുത്തില്ല. സുരക്ഷ ഒരുക്കാൻ സർവകലാശാല വി.സിയോടും രജിസ്ട്രാറോടും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. തുടർന്നാണ് ഹർജിക്കാർക്ക് സംരക്ഷണം നൽകാനും ക്രമസമാധാനം ഉറപ്പാക്കാനും ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകിയത്.
advertisement
ഹർജിയിൽ എതിർ കക്ഷികളായ എസ്. എഫ്. ഐ നേതാക്കൾ അഫ്‌സൽ, കെ.വി അനുരാജ്, മുഹമ്മദ് അലി ഷിഹാബ് എന്നിവർക്ക് നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
2023 ഡിസംബർ മാസത്തിൽ വിസി സമർപ്പിച്ച പട്ടിക മറികടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്ത 18 പേരെ അംഗീകരിച്ച് കാലിക്കറ്റ് സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. വി.സി. നൽകിയ പട്ടികയിലെ ഭൂരിഭാഗം അംഗങ്ങളെയും നിരസിക്കുകയും, സെനറ്റിലേക്ക് സ്വന്തമായി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുകയും ചെയ്തു എന്നതായിരുന്നു അന്നത്തെ പ്രധാന ആരോപണം.
മറ്റ് അംഗങ്ങളുടെ വിഭാഗത്തിൽ നവംബർ 20 ന് 18 പേരെ സെനറ്റിലേക്ക് ഗവർണ്ണർ നോമിനേറ്റ് ചെയ്‌തെങ്കിലും, നോമിനേറ്റഡ് അംഗങ്ങളെ ഉൾപ്പെടുത്തി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കാൻ സർവകലാശാല ഒമ്പത് ദിവസം കാത്തിരുന്നു. ഗവർണ്ണർ നാമനിർദ്ദേശം ചെയ്ത ഒമ്പത് അംഗങ്ങൾ ബിജെപി അല്ലെങ്കിൽ ബിജെപി അനുഭാവികളുമായി ബന്ധമുള്ളവരാണെന്നും മറ്റ് മൂന്ന് പേർ യുഡിഎഫുമായി ബന്ധമുള്ളവരെന്നുമായിരുന്നു റിപ്പോർട്ട്.
Summary: The Kerala High Court orders protection to the Calicut university senate members nominated by the governor on the petition filed by the said members