കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് പരമാവധി ശിക്ഷയായ ഏഴ് വര്‍ഷം കഠിനതടവ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, 2015ല്‍ നടന്ന സംഭവത്തിന് ഇതിനോടകം തന്നെ ഏഴ് വര്‍ഷം തടവ് പൂര്‍ത്തീകരിച്ചതിനാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ പ്രതിയെ പുറത്ത് വിടാനും കോടതി ഉത്തരവായി.
ഇന്ത്യന്‍ ശിക്ഷാ നിയമം 375-ല്‍ വ്യക്തമാക്കിയിരിക്കുന്ന ബലാത്സംഗത്തിന്റെ നിര്‍വചനത്തിന് തുല്യമായ കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് എസ്.കെ സഹൂ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പറഞ്ഞു. അതേസമയം, നിയമത്തിലെ 10-ാം വകുപ്പ് പ്രകാരം ശിക്ഷക്ക് അര്‍ഹമായ ഗുരുതരമായ ലൈംഗികാതിക്രമം നടത്തിയെന്ന് പറയാന്‍ കഴിയുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
advertisement
2018 ഓഗസ്റ്റ് 21-ന് ദിലു ജോജോ എന്നയാൾക്ക് സുന്ദര്‍ഗഡില അഡീഷണല്‍ സെഷന്‍സ് ജഡ്ജി പത്ത് വര്‍ഷം കഠിനതടവും 5000 രൂപ പിഴയും വിധിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) പ്രകാരവും പോക്‌സോ നിയമപ്രകാരവും ശിക്ഷ വിധിച്ചിരുന്നു.
2015 മേയ് 9-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഉച്ചകഴിഞ്ഞ് വീടിന് പുറത്ത് കളിക്കാന്‍ പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മടങ്ങിയെത്തിയില്ല. മകളെ തിരഞ്ഞിറങ്ങിയ അമ്മ കളിസ്ഥലത്ത് നഗ്നയാക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. താന്‍ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ലാഹുനിപാറ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും എഫ്‌ഐആര്‍ തയ്യാറാക്കുകയും ചെയ്തു. ഇതില്‍ കീഴ്‌ക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
തന്നെ പ്രതി ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നില്ലെന്നും തെളിവുകള്‍ അതാണ് വ്യക്തമാക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇത് ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം പോക്‌സോ നിയമത്തിലെ ഒന്‍പതാം വകുപ്പ് അനുസരിച്ച് (ഗുരുതരമായ ലൈംഗികാതിക്രമം) പ്രതിയുടെ പെരുമാറ്റം ലൈംഗിക ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തിയാണെന്ന് കോടതി പറഞ്ഞു.