‘ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം മൃതദേഹം ബാധകമായ ആചാരങ്ങള്‍ക്കനുസൃതമായി മാന്യമായ രീതിയിൽ അന്ത്യകര്‍മങ്ങള്‍ നിർവഹിച്ച് ശവസംസ്കാരം നടത്തണമെന്ന്’ എന്ന് ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറും ജസ്റ്റിസ് അജയ് ഭാനോട്ടും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
ഈ അസ്ഥികൂടം കാണാതായ മകളുടേതാണെന്ന് ഒരു കുടുംബം അവകാശവാദം ഉന്നയിച്ചെങ്കിൽ പത്രവാര്‍ത്തയില്‍ പറയുന്ന മരിച്ചയാളുടെ വ്യക്തിത്വത്തെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നതായി കോടതി അംഗീകരിച്ചു.
advertisement
അതിനാൽ ഇനിപ്പറയുന്ന വിഷയങ്ങളില്‍ വിവരങ്ങള്‍ നല്‍കാന്‍ പൊലീസിനും സംസ്ഥാന അധികൃതർക്കും കോടതി നിര്‍ദ്ദേശം നല്‍കി. അവ ഇങ്ങനെ:
1. മോര്‍ച്ചറിയിലുള്ള മൃതദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ആചാരപ്രകാരം നടത്തുന്ന സമയവും ഈ കേസിലെ കാലതാമസത്തിനുള്ള കാരണവും വ്യക്തമാക്കുക.
2. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചതു മുതല്‍ ഇന്നു വരെയുള്ള അന്വേഷണങ്ങളുടെ വിശദാംശങ്ങളും സംഭവങ്ങളുടെ സമയക്രമവും സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കുക.
3. കേസ് ഡയറിയും അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുക. ഡിഎന്‍എ പ്രൊഫൈലിങ്ങിനായി സാമ്പിളുകള്‍ ശേഖരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ച തീയതി, ഡിഎന്‍എ റിപ്പോര്‍ട്ടിന്റെ തീയതി എന്നിവ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുക.
Also Read- ‘സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല’; ഹൈക്കോടതി
‘മരിച്ചവരുടെ നിശബ്ദത അവരുടെ ശബ്ദത്തെ തടസ്സപ്പെടുത്തുകയോ അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല. മരിച്ചവര്‍ക്ക് അവരുടെ അവകാശങ്ങളുണ്ട്. നിയമം അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കും, കോടതികള്‍ അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടും’ – സംപൂര്‍ണാനന്ദും യു.പി സർക്കാരും തമ്മിലുള്ള കേസിലെ വിധിയെ പരാമർശിച്ച് ജസ്റ്റിസ് ഭാനോട്ട് കോടതി പറഞ്ഞു.
കൂടാതെ, ആര്‍ട്ടിക്കിള്‍ 21 പ്രകാരം ബഹുമാനത്തിനുള്ള അവകാശം മരിച്ച വ്യക്തികള്‍ക്കും ബാധകമാണെന്ന് കോടതി എടുത്തു പറഞ്ഞു. ഇത് കണക്കിലെടുത്ത് അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകനും ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ നിതിന്‍ ശര്‍മയെ ഈ കേസില്‍ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.