വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും യുവതിക്ക് ഗർഭം ധരിക്കാനായില്ല. അവർ 2020-ൽ വാറങ്കലിലെ ഒയാസിസ് വന്ധ്യതാ നിവാരണ ക്ലിനിക്കിൽ ചികിത്സ തുടങ്ങി. ഫെർട്ടിലിറ്റി സെന്ററിലെ ഡോക്ടർമാർ ദമ്പതിമാരുടെ അണ്ഡവും ബീജവും ശേഖരിക്കുകയും അതേ വർഷം മാർച്ചിൽ ഐവിഎഫ് ചികിത്സയ്ക്കുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം ഭ്രൂണം രൂപപ്പെട്ടു. ദമ്പതികൾ തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ, കോവിഡ് -19 മഹാമാരി അവരുടെ സ്വപ്നത്തെ തകർത്തു. ഇരുവരെയും വൈറസ് ബാധിച്ചു. ഭാര്യ വൈറസിൽ നിന്ന് സുഖം പ്രാപിച്ചുവെങ്കിലും 34കാരനായ ഭർത്താവ് 2020 മെയ് മാസത്തിൽ മരിച്ചു.
advertisement
ഭർത്താവിന്റെ അകാല വിയോഗത്തിൽ യുവതി തളർന്നു. രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിക്കാതെ അമ്മായിയമ്മമാരോടൊപ്പം അവർ ജീവിതം തുടർന്നു. അങ്ങനെയിരിക്കെയാണ് ഫെർട്ടിലിറ്റി സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന ശീതീകരിച്ച ഭ്രൂണം ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ചികിത്സയിലൂടെ ഗർഭിണിയാകാമെന്ന സാധ്യതയെക്കുറിച്ച് യുവതി മനസിലാക്കിയത്. യുവതിയുടെ ഭർത്താവിന്‍റെ ബന്ധുക്കൾ ഈ നിർദ്ദേശത്തോട് യോജിച്ചു. യുവതി ഫെർട്ടിലിറ്റി സെന്ററിനെ സമീപിച്ചപ്പോൾ, ഭർത്താവിന്റെയും ഭാര്യയുടെയും ഒപ്പ് വാങ്ങിയ ശേഷം നടപടിക്രമങ്ങൾ നിർബന്ധമാണെന്ന് പറഞ്ഞ് കേന്ദ്രത്തിലെ ഡോക്ടർമാർ അവരുടെ നിർദ്ദേശം നിരസിച്ചു.
Also Read- ആർത്തവം മുടങ്ങുന്നതിന് മുമ്പും ഗർഭം ധരിച്ചോ എന്ന് തിരിച്ചറിയാം; പ്രെഗ്നൻസിയുടെ ചില പ്രാരംഭ ലക്ഷണങ്ങൾ
ഐവിഎഫുമായി മുന്നോട്ട് പോകുന്നതിനുള്ള നിയമ തടസ്സങ്ങൾ ഒഴിവാക്കാൻ അവർ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഈ പ്രശ്നം യുവതിയുടെ വിവേചനാധികാരത്തിന് വിട്ടതോടെയാണ് കാര്യങ്ങൾ എളുപ്പമായത്. 2021 ഓഗസ്റ്റിൽ ഡോക്ടർമാർ IVF ചികിത്സ ആരംഭിച്ചു. വൈകാതെ യുവതി ഗർഭണിയാകുകയും 2022 മാർച്ച് 22-ന് അവർ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഭർത്താവിന്റെ മരണശേഷം ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള അവളുടെ ദൃഢനിശ്ചയം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.
Summary- A woman gave birth 11 months after her husband died. A 32-year-old woman gave birth to a baby boy using a frozen egg. The incident took place at Manjiri in Telangana. The consent of both spouses was required to undergo IVF treatment. Doctors have rejected the woman's request for IVF treatment as her husband died of Covid.
