റിലയൻസ് ഫൗണ്ടേഷന്റെ വൻതാര വന്യജീവി സംരംഭം വ്യാപകമായ പ്രശംസ നേടിക്കഴിഞ്ഞു. ബോളിവുഡിലെയും കോർപ്പറേറ്റ് ലോകത്തെയും പ്രമുഖർ ഈ ദൗത്യത്തെ പ്രശംസിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെയും റിലയൻസ് ഫൗണ്ടേഷന്റെയും ബോർഡ് ഡയറക്ടർ അനന്ത് അംബാനി നേതൃത്വം നൽകുന്ന വൻതാര, ഇന്ത്യയ്ക്കകത്തും വിദേശത്തും ദുരിതത്തിലായ മൃഗങ്ങളെ രക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി ആരംഭിച്ചതാണ്.
വൻതാരയുടെ ലക്ഷ്യത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് നടൻ രൺവീർ സിംഗ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പോസ്റ്റ് ചെയ്യുകയും, മൃഗക്ഷേമത്തിനുള്ള ഒരു സുപ്രധാന അവസരമായി വൻതാരയുടെ സമാരംഭത്തെ പ്രശംസിക്കുകയുമുണ്ടായി. അനന്തിന്റെ കാരുണ്യത്തെ അദ്ദേഹം പ്രശംസിച്ചു. “മൃഗക്ഷേമത്തിലെ ഒരു നിർണായക നിമിഷം. അനന്ത്, നിങ്ങൾക്ക് ഏറ്റവും വിശാലവും ദയയും നിറഞ്ഞ ഹൃദയത്തിനുടമയാണ്,” കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൻതാരയുടെ സമാരംഭത്തിനുശേഷം രൺവീർ ഇൻസ്റ്റാഗ്രാമിൽ എഴുതിയ കുറിപ്പാണിത്.
advertisement
നടി കരീന കപൂർ അനന്ത് അംബാനിയുടെ ദർശനത്തെ പ്രശംസിക്കുകയും വൻതാരയുടെ ശ്രദ്ധേയമായ നേട്ടങ്ങൾ എടുത്തുപറയുകയും ചെയ്തു. “മൃഗക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായി, 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും, ഉരഗങ്ങളെയും, പക്ഷികളെയും വൻതാര സംരക്ഷിച്ചിട്ടുണ്ട്. ഇത്തരമൊരു അത്ഭുതകരമായ സംരംഭം സൃഷ്ടിക്കുന്നതിൽ അനന്തും സംഘവും യോഗ്യരാണ്," കരീന എഴുതി.
വൻതാരയുടെ വൈദഗ്ധ്യമുള്ള സംഘം നടത്തിയ വിജയകരമായ തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത ടാർസൻ എന്ന ആനയുടെ ഹൃദയസ്പർശിയായ കഥ അവർ ഓർമപ്പെടുത്തി.
വൻതാര സ്ഥാപിച്ചതിന് അനന്ത് അംബാനിയോട് ചലച്ചിത്ര സംവിധായകൻ കരൺ ജോഹർ നന്ദി പറഞ്ഞു. മൃഗങ്ങളോടും വന്യജീവികളോടും അംബാനി കുടുംബത്തിന്റെ ആഴത്തിലുള്ള സ്നേഹത്തെ അദ്ദേഹം അടിവരയിട്ടു. അനന്തിന്റെ ഈ ലക്ഷ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. വൻതാരയെ അനന്തിന്റെ അനുകമ്പയുടെ തെളിവായി അദ്ദേഹം വിശേഷിപ്പിച്ചു.
ആഗോള സംരക്ഷണ പ്രവർത്തനങ്ങൾക്ക് വൻതാര നൽകുന്ന ഗണ്യമായ സംഭാവനയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് നടി സാറ അലി ഖാൻ പിന്തുണ അറിയിച്ചു. നടി കരിഷ്മ കപൂർ, രാധിക മർച്ചന്റിനൊപ്പം, ഈ സംരംഭത്തിന്റെ ദർശനത്തെയും കഠിനാധ്വാനത്തെയും പ്രശംസിച്ചു.
വൻതാരയുടെ ശ്രമങ്ങൾ രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും അപ്പുറത്തേക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞ വർഷം ഈ സംരംഭം 'സൂപ്പർസ്റ്റാർസ് ഓഫ് വൻതാര' എന്നൊരു ആകർഷകമായ ഷോയും ആരംഭിച്ചു. നീന ഗുപ്ത, സഞ്ജയ് ദത്ത്, അനിൽ കപൂർ തുടങ്ങിയ സെലിബ്രിറ്റികൾ വൻതാരയിലെ അനേകം വന്യജീവികളുമായി ഇടപഴകി.
കഴിഞ്ഞ വർഷം, ലോക പരിസ്ഥിതി ദിനത്തിൽ, നടന്മാരായ അജയ് ദേവ്ഗൺ, ഭൂമി പഡ്‌നേക്കർ, താരങ്ങളായ ജാൻവി കപൂർ, വരുൺ ശർമ്മ, ഇൻഫ്ലുവെൻസർ കുശ കപില, ക്രിക്കറ്റ് ഐക്കൺ കെ.എൽ. രാഹുൽ എന്നിവരുൾപ്പെടെയുള്ള താരനിരയെ ഉൾപ്പെടുത്തി വൻതാര ഒരു വീഡിയോ കാമ്പെയ്‌ൻ പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള തങ്ങളുടെ സമർപ്പണം ഓരോ സെലിബ്രിറ്റിയും പ്രകടിപ്പിക്കുകയും, മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്‌തു.
ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3,000 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വൻതാര, മൃഗസംരക്ഷണത്തിൽ ആഗോളതലത്തിൽ മുൻനിരയിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്നു. മൃഗസംരക്ഷണത്തിലെ വിദഗ്ധരുമായി സഹകരിച്ച്, രക്ഷപ്പെടുത്തിയ മൃഗങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയുമായി ഇണങ്ങിച്ചേരാൻ ആഗ്രഹിക്കുന്നു. വൻതാര ഈ വിശാലമായ വിസ്തൃതിയെ സമൃദ്ധവും സമ്പന്നവുമായ ഒരു ആവാസ വ്യവസ്ഥയാക്കി മാറ്റി, രക്ഷപ്പെടുത്തിയ മൃഗങ്ങളുടെ സ്വാഭാവിക ചുറ്റുപാടിന് തുല്യമായ പരിസരം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നു.
2,100-ലധികം ജീവനക്കാരുടെ സഹായത്താൽ ഈ രക്ഷാപ്രവർത്തന, പുനരധിവാസ കേന്ദ്രം ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിച്ചു കഴിഞ്ഞു. ഇന്ത്യയിലുടനീളം ഏകദേശം 200 പുള്ളിപ്പുലികളെ അവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവയിൽ പലതും റോഡപകടങ്ങളിലോ മനുഷ്യ-വന്യജീവി സംഘർഷങ്ങളിലോ ഇരകളായവയാണ്. തമിഴ്‌നാട്ടിലെ തിരക്കേറിയ ഒരു കേന്ദ്രത്തിൽ നിന്ന് 1,000-ത്തിലധികം മുതലകളെ രക്ഷപ്പെടുത്തി.
ആഫ്രിക്കയിൽ വേട്ടയാടൽ ഭീഷണി നേരിടുന്ന മൃഗങ്ങളെയും, സ്ലൊവാക്യയിൽ ദയാവധത്തിന് സാധ്യതയുള്ളവയെയും, മെക്സിക്കോയിലെ ദുരിതമനുഭവിക്കുന്ന മൃഗങ്ങളെയും രക്ഷപ്പെടുത്തുന്നതിൽ മറ്റ് ചിലത് ഉൾപ്പെടുന്നു. മൃഗക്ഷേമത്തോടുള്ള വൻതാരയുടെ അചഞ്ചലമായ പ്രതിബദ്ധത, സഹായം അർഹിക്കുന്ന മൃഗങ്ങളുടെ ജീവിതത്തിൽ പ്രചോദനം നൽകുകയും ശാശ്വതമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.