ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. ക്ഷേത്രത്തിനുള്ളിൽ എല്ലാ ഭക്തരും ജീവനക്കാരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരും പുതിയ തീരുമാനമെടുത്തത്.
മറീനാ ബീച്ചിലെ കരുണാനിധിയുടെ തൂലികാസ്മാരക നിര്‍മാണത്തില്‍ നിന്ന് സ്റ്റാലിൻ പിൻമാറുന്നുവെന്ന് സൂചന
advertisement
മുന്‍പ് പലതവണ തവണ മൊബൈൽ നിരോധനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ഭക്തര്‍ക്ക് പുറമെ ജീവനക്കാര്‍ക്കും വിലക്ക് ബാധകമാണ്. അഥവാ മൊബൈൽ കൊണ്ടുപോകണമെങ്കിൽ അവ സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.