വിവാഹ സത്കാരം നടക്കുന്ന സ്ഥലത്തെത്തി കൂടെ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനൊപ്പം തങ്ങളുടെ പേരുള്ള ടേബിൾ നോക്കുകയായിരുന്നു യുവതി. എന്നാൽ ഒരു ടേബിളിലും പേരുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ചടങ്ങുകളുടെ സംഘാടകനായ ഒരു വ്യക്തി യുവതിയെ സമീപിച്ച് വിവാഹത്തിന്റെ ക്ഷണക്കത്ത് കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആ ക്ഷണക്കത്ത് പ്രകാരം യുവതിയെ വിവാഹ ചടങ്ങുകൾക്കായി പള്ളിയിലേക്കും പിന്നീട് വൈകുന്നേരത്തെ പരിപാടിയിലേക്കും മാത്രമേ ക്ഷണിച്ചിട്ടുണ്ടായിരുന്നുള്ളൂ എന്ന് അപ്പോൾ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. ഈ വിവരം ചെറിയ അക്ഷരത്തിൽ ക്ഷണക്കത്തിൽ അച്ചടിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് തനിയ്ക്ക് സത്കാരത്തിൽ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നുവെന്നും പോസ്റ്റിൽ പറയുന്നു.
advertisement
വിവാഹ സമ്മാനത്തിലൂടെ ഇതിനുള്ള പ്രതികാരം തങ്ങൾ ചെയ്തുവെന്നും യുവതി പോസ്റ്റിൽ പറയുന്നു. ഒരു മനോഹരമായ കിടക്കവിരിയ്ക്കൊപ്പം 50 പൗണ്ട് വീതം ഓരോ കവറുകളിലാക്കി നൽകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് അതിൽ നിന്നും പണം എടുത്ത് മാറ്റി ബെഡ്ഡിങ് സെറ്റ് മാത്രമാണ് നൽകിയെന്നും യുവതി പോസ്റ്റിൽ പറഞ്ഞു.
Summary: Woman was dismayed when she couldn't find a table for herself at her friend's wedding