കഴിഞ്ഞ അഞ്ചുവർഷമായി നിരന്തരം ശസ്ത്രക്രിയകളിലൂടെയാണ് തന്‍റെ ജീവിതം മുന്നോട്ടുപോകുന്നതെന്ന് ട്വിറ്ററിൽ അവർ കുറിച്ചു. ആസിഡ് ആക്രമണത്തിൽ രംഗോലിയുടെ ഒരു സ്തനം പൂർണമായും നഷ്ടമായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ചർമ്മം വെട്ടിയെടുത്താണ് സ്തനവും ചെവിയും പുനർനിർമിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നടത്തുന്നതെന്നും അവർ വ്യക്തമാക്കി.
ആസിഡാക്രമണത്തെ തുടർന്ന് ഇപ്പോഴും നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് രംഗോലി പറയുന്നു. കഴുത്ത് ഉയർത്തുമ്പോൾ നല്ല വേദന അനുഭവപ്പെടാറുണ്ട്. ശരീരത്തിലെ വേദന കാരണം പലപ്പോഴും മരിച്ചുപോകണേയെന്ന് ആഗ്രഹിക്കാറുണ്ട്. മരിച്ചാൽ പിന്നെ ഇതൊന്നും അനുഭവിക്കേണ്ടല്ലോ. ആസിഡ് ആക്രമണങ്ങൾക്ക് ഇരയാകുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടി വരുന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇത് അവസാനിപ്പിക്കാൻ ശക്തമായ ഇടപെടൽ അധികൃതരുടെ ഭാഗത്ത്നിന്ന് ഉണ്ടാകണം. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും രംഗോലി ആവശ്യപ്പെട്ടു.
അഞ്ചു വർഷം മുമ്പ് വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് ഒരു യുവാവ് രംഗോലിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.