എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, വിസ്താര, എഐഎക്സ് കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. എയർക്രാഫ്റ്റ് എഞ്ചിൻ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളിൽ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണമെന്നും അവസാന ബാഗ് 30 മിനിറ്റിനുള്ളിലും യാത്രക്കാരന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം എന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.
Also read-സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് ടിക്കറ്റില്ലാതെ യുവതിയുടെ വിമാനയാത്ര
അതേസമയം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ ജനുവരിയിൽ ആറ് പ്രധാന വിമാനത്താവളങ്ങളിൽ ബെൽറ്റുകളിൽ ബാഗേജുകൾ എത്തുന്ന സമയം നിരീക്ഷിച്ചുകൊണ്ട് ബിസിഎഎസ് പരിശോധന നടത്തിയിരുന്നു. എല്ലാ വിമാന കമ്പനികളും ഇക്കാര്യം കൃത്യമായി പാലിച്ചു വരുന്നുണ്ടോ എന്ന് ആഴ്ചതോറും നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇവർ നിർദ്ദേശങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നും ബിസിഎഎസ് ചൂണ്ടിക്കാട്ടി. എല്ലാ വിമാനത്താവളങ്ങളിലും ഈ നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ബിസിഎഎസ് കൂട്ടിച്ചേർത്തു.
advertisement
നേരത്തെ യാത്രക്കാരെ വഹിക്കാനുള്ള രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെ ശേഷി വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഉള്ള ക്രമീകരണങ്ങള്‍ എയര്‍പോര്‍ട്ടുകളില്‍ സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. കൂടാതെ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഒരു ഡെയ്‌ലി റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ് സെക്രട്ടറി രാജീവ് ബന്‍സല്‍ അറിയിച്ചിരുന്നു.