അറുപത് മേൽപാലങ്ങൾ ഉണ്ടായിട്ടു പോലും ബംഗളൂരുവിന്റെ അവസ്ഥ ഇതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐടി മേഖലയിലെ വർധിച്ച തൊഴിലവസരങ്ങൾ ഭവനരംഗം, വിദ്യാഭ്യാസരംഗം തുടങ്ങിയ പല അനുബന്ധ മേഖലകളുടെയും വളർച്ചക്കു കാരണമായെന്നും ഇക്കാരണം കൊണ്ടു തന്നെ ജനസംഖ്യ 14.5 ദശലക്ഷത്തിലെത്തി എന്നും ശ്രീഹരിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ ഏകദേശം 1.5 ബില്യൺ വാഹനങ്ങളാണ് ബംഗളൂരുവിലെ നിരത്തിലോടുന്നത്.
കണക്കുകൾ പ്രകാരം, 88 ചതുരശ്ര കിലോമീറ്റർ ആയിരുന്നു മുൻപ് നഗരത്തിന്റെ വിസ്തീർണമെങ്കിൽ 2023ൽ അത് 985 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. ബംഗളൂരുവിന്റെ വിസ്തീർണം 1,100 ചതുരശ്ര കിലോമീറ്ററായി ഉയരണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ”റോഡിന്റെ നീളം വാഹനങ്ങളുടെ എണ്ണത്തിനുണ്ടാകുന്ന വർധനവിന് ആനുപാതികമല്ല. ബംഗളൂരുവിലെ റോഡിന്റെ ആകെ നീളം ഏകദേശം 11,000 കിലോമീറ്ററാണ്. ഇത് ഇവിടുത്തെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. ജനസംഖ്യാ വർധനവും തൊഴിൽ രംഗത്തെ വളർച്ചയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയുമായി പൊരുത്തപ്പെടുന്നില്ല”, എന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
ബെംഗളൂരുവിന് റേഡിയൽ റോഡുകളും റിംഗ് റോഡുകളും, ഒപിആർ, പിആർആർ, എസ്ടിആർആർ എന്നിങ്ങനെയുള്ള പ്രത്യേക സംവിധാനങ്ങളും ഓരോ അഞ്ച് കിലോമീറ്ററിലും ഒരു സർക്കുലർ റൂട്ടും ആവശ്യമാണെന്നും ഈ സർക്യുലാർ റൂട്ടുകൾ റേഡിയൽ റോഡുകളെ ബന്ധിപ്പിച്ചിരിക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു. എസ്ടിആർആർ (Bangalore Satellite Town Ring Road (STRR) വളരെ മുൻപേ തന്നെ ആസൂത്രണം ചെയ്തിരുന്ന കാര്യമാണ്. എന്നാൽ, ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ കാരണം അതിന്റെ നിർമാണ ചെലവുകളും, മെയിന്റനൻസ് ചെലവുകളും വർധിച്ചു.
ബംഗളൂരു നഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതൽ ഭൂഗർഭ റോഡുകൾ വികസിപ്പിക്കാനും (underground-based road infrastructur) വികസിപ്പിക്കാനും വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട്. റോഡുകളിൽ വാഹനങ്ങൾ ഓടുന്നുണ്ട്. എന്നാൽ, അത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടമല്ലെന്നും നിർഭാഗ്യവശാൽ ബെംഗളൂരുവിൽ പാർക്കിംഗ് ഇല്ലാത്ത ഒരു റോഡ് പോലും തനിക്ക് കാണാനായില്ലെന്നും ശ്രീഹരി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റോഡ് ഉപയോക്താക്കൾക്കായി റോബോട്ടിക്‌സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ചു കൊണ്ടുള്ള വിഎംഎസ് (വേരിയബിൾ മെസേജ് സിസ്റ്റം) ഉപയോഗിക്കപ്പെടുത്തണമെന്നും പൊതുഗതാഗതം കൂടുതൽ പ്രോത്സാഹിപ്പിക്കണം എന്നും ശ്രീഹരിയും സംഘവും നിർദേശിച്ചു.