പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയിലെ മദ്യ-ശീതള പാനീയ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇന്ധനക്ഷാമം മൂലം കുപ്പികളുടെ നിർമാണച്ചെലവ് വർധിച്ചതും അലുമിനിയം ഇറക്കുമതിയിലെ തടസ്സങ്ങളും കാരണം വിതരണം അവതാളത്തിലാകുമെന്ന് പ്രമുഖ ബിയർ നിർമാതാക്കൾ മുന്നറിയിപ്പ് നൽകി.
ലോകത്തിലെ നാലാമത്തെ വലിയ പ്രകൃതിവാതക ഇറക്കുമതിക്കാരായ ഇന്ത്യ, തങ്ങളുടെ ആവശ്യത്തിന്റെ 40 ശതമാനത്തോളം ഖത്തറിൽ നിന്നാണ് കണ്ടെത്തുന്നത്. ഇറാൻ നടത്തിയ ആക്രമണങ്ങൾ ഖത്തറിന്റെ കയറ്റുമതി ശേഷിയെ ബാധിച്ചതോടെ ഇന്ത്യൻ നിർമാണ ശാലകൾക്ക് ആവശ്യമായ ഗ്യാസ് ലഭ്യത കുറഞ്ഞു.
advertisement
പ്രധാന ആഘാതങ്ങൾ
നിർമാണച്ചെലവ് വർധിച്ചു: ഗ്ലാസ് കുപ്പികളുടെ വിലയിൽ 20 ശതമാനത്തോളം വർധനവുണ്ടായി. പാക്കേജിംഗിന് ഉപയോഗിക്കുന്ന കാർട്ടണുകളുടെ വില ഇരട്ടിയായി. ലേബലുകൾ, ടേപ്പുകൾ എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്.
ഉത്പാദനം പകുതിയായി: ഉത്തർപ്രദേശിലെ ഫിറോസാബാദ് പോലുള്ള ഗ്ലാസ് നിർമാണ ഹബ്ബുകളിൽ ഗ്യാസ് ക്ഷാമം മൂലം ഉത്പാദനം 40 ശതമാനത്തോളം വെട്ടിക്കുറച്ചു.
വില വർധനവ്: ബിയർ വിലയിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് അനുവദിക്കണമെന്ന് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു. മദ്യവിൽപ്പന സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായതിനാൽ വില കൂട്ടാൻ ഓരോ സംസ്ഥാനങ്ങളുടെയും അനുമതി ആവശ്യമാണ്.
മറ്റ് മേഖലകൾ: കുപ്പിവെള്ള വിപണിയെയും പ്ലാസ്റ്റിക് കുപ്പി നിർമാണത്തെയും ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. കുപ്പിവെള്ളത്തിന് 11 ശതമാനം വരെ വില വർധനവ് നിലവിൽ വന്നിട്ടുണ്ട്.
ഹെന്‍കെയ്ന്‍ (Heineken), എബി ഇൻബേവ് (AB InBev), കാൾസ്ബർഗ് (Carlsberg) തുടങ്ങിയ ആഗോള ഭീമന്മാരാണ് ഇന്ത്യൻ ബിയർ വിപണിയുടെ 80 ശതമാനവും കൈയാളുന്നത്. ഉത്പാദനച്ചെലവ് താങ്ങാനാവാത്ത സാഹചര്യത്തിൽ, വില വർധനവ് അനുവദിക്കാത്ത സംസ്ഥാനങ്ങളിൽ വിതരണം തടസ്സപ്പെട്ടേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
Summary: Global brewers in India, including Heineken, AB InBev, and Carlsberg, have warned of imminent supply shortages and price hikes as the conflict involving Iran disrupts the production of packaging materials. With India sourcing nearly 40% of its natural gas from Qatar, recent regional attacks have tightened gas availability, crippling domestic manufacturing.
