കൊല്‍ക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീരാമകൃഷ്ണ മിഷനില്‍ നിന്ന് 130 കോടിരൂപ സ്ഥിര നിക്ഷേപമായി കെടിഡിഎഫ്‌സി സ്വീകരിച്ചിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനൽകാൻ കഴിയാതെ വന്നതോടെയാണ് റിസർവ് ബാങ്ക് നടപടി.
രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് കഴിഞ്ഞ 17-നു രാജ്യവ്യാപകമായി റിസർവ് ബാങ്ക് അവലോകനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായായി കെടിഡിഎഫ്സിയുടെ ലൈസൻസ് റദ്ദാക്കാനുള്ള തിരുമാനം.
advertisement
സംസ്ഥാന സർക്കാരിന്റെ ഗാരന്റിയോട് കൂടിയാണ് കെടിഡിഎഫ്സി നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ കെടിഡിഎഫ്സിക്കു പണം നൽകാൻ കഴിയുന്നില്ലെങ്കിൽ ആ പണം നൽകേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണ്. എന്നാൽ അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരന്റിക്കും വിലയില്ലാതായി. ധനകാര്യ വകുപ്പിന്റെ കെടുകാര്യസ്ഥതയും ഈ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുന്നതിനു തടസ്സമായി.
കെഎസ്ആർടിസിക്കു വേണ്ടി കേരള ബാങ്ക് ഈടില്ലാതെ 356 കോടിരൂപ കെടിഡിഎഫ്സിക്കു നൽകിയിരുന്നു. ആ കടം നിഷ്ക്രിയ ആസ്തിയായി മാറി. കെടിഡിഎഫ്സിക്ക് ഇതും കനത്ത അടിയായി. നഷ്ടത്തിലായ കെഎസ്ആർടിസി 700 കോടിയിലധികം രൂപ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് നൽകിയ വായ്പ തിരിച്ചടക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
കെടിഡിഎഫ്സിയുടെ ആസ്തി ₹ -350.73 കോടിയായി കുറഞ്ഞുവെന്ന് സംസ്ഥാന അസംബ്ലിയിൽ അവതരിപ്പിച്ച് അംഗീകരിച്ച കേരളത്തിലെ പൊതുമേഖലാസംരംഭങ്ങളുടെ 2021-22 വാർഷിക അവലോകന റിവ്യൂവിൽ പറയുന്നു. ഇതോടെ അവലോകന വർഷാവസാനം സഞ്ചിത നഷ്ടം 399.33 കോടി രൂപയാണ്.
