ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂലധനം 5.78 ലക്ഷം കോടി കുറഞ്ഞ് 303.44 ലക്ഷം കോടി രൂപയിലെത്തി.
സെൻസെക്‌സിൽ ടെക് മഹീന്ദ്ര, എം ആൻഡ് എം എന്നീ ഓഹരികൾ 2.3 ശതമാനം വീതം ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ സ്റ്റീൽ എന്നിവയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആക്‌സിസ് ബാങ്ക് ഒഴികെ മറ്റെല്ലാ ഓഹരികളും നഷ്ടത്തിലാണ് ഇന്നലെ വ്യാപാരം നടത്തിയത്.
advertisement
ആഗോള വിപണികളിലെ ഇടിവ്
വരുമാനത്തിലെ ഇടിവിനെ തുടർന്ന് ആൽഫബെറ്റ് ഓഹരികൾ ഇടിഞ്ഞതും യുഎസ് ട്രഷറി യീൽഡ് ഉയർന്നതും പലിശനിരക്ക് കൂടുതൽ കാലം ഉയർന്ന് തന്നെ നിൽക്കുമോ ആശങ്ക വർധിപ്പിച്ചു. ഇതിനെ തുടർന്ന് ബുധനാഴ്ച യുഎസ് വിപണി ഇടിഞ്ഞിരുന്നു.
യുഎസ് വിപണിയിൽ മാത്രമല്ല മറ്റ് ഏഷ്യൻ വിപണികളിലും ഇടിവ് പ്രകടമായിരുന്നു. ചൈനയുടെ ബ്ലൂ ചിപ്പ് സൂചിക 0.51 ശതമാനവും ജപ്പാനിലെ നിക്കി 2 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ക്രൂഡ് ഓയിൽ വില
ബ്രെന്റ് ഓയിൽ വില ബുധനാഴ്ച ബാരലിന് 90 ഡോളറിന് മുകളിൽ ഉയർന്നു. ഗാസയിൽ കര ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതിന് ശേഷമായിരുന്നു വില വർധനവ്. എണ്ണ വില ഉയരുന്നത് ഇന്ത്യയെപ്പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളെ സംബന്ധിച്ച് പ്രതികൂലമാണ്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 21 സെൻറ് അഥവാ 0.23 ശതമാനം ഇടിഞ്ഞ് ബാരലിന് 89.92 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് വില 9 ശതമാനം ഇടിഞ്ഞ് ബാരലിന് 85.31 ഡോളറായി.
“യുഎസ് ബോണ്ട് യീൽഡ് ഉയർന്നതും ഇസ്രായേലിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളും വിപണികളെ ബാധിച്ചിട്ടുണ്ടെന്ന്“, സ്വസ്തിക ഇൻവെസ്റ്റ്‌മാർട്ട് ലിമിറ്റഡിന്റെ റിസർച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു. വിപണിയിലെ ഇത്തരം ഏറ്റക്കുറച്ചിലുകളിൽ നിക്ഷേപകർ സംയമനം പാലിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും”മീണ കൂട്ടിച്ചേർത്തു,
