വൻകിട ഓഹരികളിലെ വിദേശ നിക്ഷേപകർ കൂട്ടമായി വിറ്റഴിച്ചത് മൂലമുള്ള സമ്മർദമാണ് വിപണിയിൽ പ്രതിഫലിച്ചത്. മിഡിൽഈസ്റ്റ്-ചെങ്കടൽ മേഖലകളിലെ സംഘർഷവും പിരിമുറുക്കവും വിദേശനിക്ഷേപകരെ ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിച്ചു.
രാജ്യത്തെ മുൻനിര ഓഹരികളായ എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, കോൾ ഇന്ത്യ, ആക്സിസ് ബാങ്ക്, ഇൻസഡ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ ഓഹരി രണ്ടു മുതൽ നാല് ശതമാനം വരെ ഇടിഞ്ഞു. ജനുവരിയിൽ മാത്രം 23000 കോടി രൂപയിലേറെ ഓഹരികളാണ് വിദേശനിക്ഷേപകർ വിറ്റൊഴിവാക്കിയത്.
അതേസമയം സാമ്പത്തികപാദ ഫലത്തിന്‍റെ കരുത്തിൽ ഐസിഐസിഐ ബാങ്ക് നേട്ടമുണ്ടാക്കി. ഓഹരിവില രണ്ട് ശതമാനം വർദ്ധിച്ചു. ഭാരതി എയർടെൽ മൂന്ന് ശതമാനവും വർദ്ധിച്ചു.
advertisement
Also Read- ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റുകളിൽ നാലാമത്; ഹോങ്കോങ്ങിനെ മറികടന്നു
ഇന്ന് വലിയ തകർച്ച നേരിട്ടത് സീ എന്‍റർടെയ്ൻമെന്‍റിനാണ് സോണിയുമായുള്ള ലയന നടപടികൾ അവസാനിപ്പിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് സീയുടെ ഓഹരി 33 ശതമാനം ഇടിഞ്ഞു. നാലുവർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണിത്. കൂടാതെ ഒഎൻജിസി, അദാനി പോർട്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവയും നിഫ്റ്റിയിൽ തകർച്ച നേരിട്ടു. സിപ്ല, സൺഫാർമ എന്നീ ഫാർമസ്യൂട്ടിക്കൽസ് ഓഹരികൾ നേട്ടമുണ്ടാക്കി.
