രക്ഷിതാക്കളുടെ ഉറക്കം കെടുത്തുന്ന തരത്തിൽ മണിക്കൂറുകളോളമാണ് യുവാക്കൾ ഈ ഗെയിം കളിക്കാൻ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നത്. അക്രമവാസന ഉയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഗെയിം നിരോധിക്കണമെന്ന ആവശ്യമടക്കം പലപ്പോഴായി ഉയർന്നുവരികയും ചെയ്തിരുന്നു.
Also Read- മറന്നോ ലെയ്ക്കയെ ? ആ ചരിത്രയാത്രക്ക് 62 വയസ്സ്
അടുത്തിടെയായി പബ്ജി ഭ്രമം യുവാക്കളിൽ കുറയുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ആക്ടീവ് പ്ലെയേഴ്സിന്റെ എണ്ണത്തിൽ 82 ശതമാനത്തോളം കുറവുണ്ടായി എന്നാണ് വിവരം. 2018 ജനുവരിയിലെ ആക്ടീവ് പ്ലെയർസ് 15,84,886 പേരായിരുന്നെങ്കിൽ നിലവിൽ അത് 2,88,848 പേർ മാത്രമാണ്. പബ്ജി കളിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണിത്.
advertisement
2017ൽ ഗെയിം ഡവലപ്പർ കമ്പനിയായ പബ്ജി കോർപറേഷൻ പുറത്തിറക്കിയ ഗെയിമിന്റെ ചില അപ്ഡേഷനുകൾ പലർക്കും ഇഷ്ടമായിരുന്നില്ല. ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ കുറവിന്റെ കാരണം കണ്ടെത്തി ഗെയിമിൽ പുതിയ മാറ്റങ്ങൾ നടത്താൻ ഒരുങ്ങുകയാണ് കമ്പനി.