TRENDING:

ട്വിറ്ററിന്റെ തലപ്പത്തു നിന്ന് മാറി നിൽക്കണോ? നെറ്റിസൺസിനെ അമ്പരപ്പിച്ച് ഇലോൺ മസ്ക്

Last Updated:

ഉത്തരവാദിത്തത്തോടെ ചോദ്യത്തിന് മറുപടി നൽകണമെന്നും മസ്കിന്റെ മുന്നറിയിപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇലോൺ മസ്ക് ട്വിറ്റിറിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതിനു പിന്നാലെ ഇതുവരെ കാണാത്ത പല കാഴ്ച്ചകൾക്കും ലോകം സാക്ഷിയായി. വിചിത്രമായ പല വാർത്തകളും ഇതിനകം ട്വിറ്ററിൽ നിന്ന് വന്നു കഴിഞ്ഞു. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇലോൺ മസ്കിന്റെ പുതിയ ട്വീറ്റ്.
advertisement

ട്വിറ്റർ തലപ്പത്തു നിന്ന് താൻ മാറി നിൽക്കണോ എന്നായിരുന്നു മസ്കിന്റെ ചോദ്യം. ട്വിറ്റർ ഉപയോക്താക്കളോടുള്ള ചോദ്യത്തിന് നിരവധി പേരാണ് മറുപടികളുമായി എത്തിയത്. ഉപയോക്താക്കളുടെ മറുപടി ലഭിച്ചതിനു ശേഷം അതിനനുസരിച്ച് താൻ തീരുമാനമെടുക്കുമെന്നും മസ്ക് വ്യക്തമാക്കി. മാത്രമല്ല, ഉത്തരവാദിത്തത്തോടെ വേണം ചോദ്യത്തിന് മറുപടി നൽകേണ്ടത് എന്നും മസ്ക് മുന്നറിയിപ്പ് നൽകി.

Also Read- ‘മസ്‌കിനെ വിമര്‍ശിച്ചെഴുതി’; മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റർ അക്കൗണ്ടുകള്‍ സസ്പെൻഡ് ചെയ്തു

അതേസമയം, മസ്കിന്റെ പോളിന് ഏറ്റവും കൂടുതൽ നൽകിയ ഉത്തരം അതേ എന്നായിരുന്നു. അതായത് ട്വിറ്റർ മേധാവിയാകാൻ മസ്ക് യോഗ്യനല്ലെന്നാണ് കൂടുതൽ പേരും പ്രതികരിച്ചത്. ട്വിറ്റർ മസ്കിന് പറ്റിയ ഇടമല്ലെന്നും പകരം ഇലക്ട്രിക് കാറുകളും ടണലുകളും ബഹിരാകാശ വിമാനങ്ങളും ഉണ്ടാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്നുമായിരുന്നു ഒരാളുടെ പ്രതികരണം.

advertisement

അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രധാന്യം നൽകുന്ന മറ്റാർക്കെങ്കിലും ട്വിറ്റർ വിൽക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എല്ലാ ദിവസം ട്വിറ്റർ ട്രെന്റിങ്ങിൽ വരാൻ ആഗ്രഹിക്കാത്ത, ട്വിറ്ററിനെ മാന്യമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന മറ്റാർക്കെങ്കിലും ട്വിറ്റർ വിറ്റുകൂടെയെന്നും ചിലർ ചോദിക്കുന്നു.

advertisement

എന്തായാലും ട്വിറ്റർ ഉപയോക്താക്കൾ നൽകിയ മറുപടി നാളെ അറിയാം. നാളെയാണ് മസ്കിന്റെ പോളിന്റെ ഫലം പുറത്തുവരിക. പുറത്തു വരുന്ന ഫലം എന്താണെങ്കിലും അതിനനുസരിച്ചായിരിക്കും തന്റെ തീരുമാനമെന്ന് മസ്ക് പറഞ്ഞതിനാൽ ട്വിറ്ററിൽ നിന്ന് ഇനിയും സംഭവബഹുലമായ പല വാർത്തകളും പ്രതീക്ഷിക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ട്വിറ്ററിന്റെ തലപ്പത്തു നിന്ന് മാറി നിൽക്കണോ? നെറ്റിസൺസിനെ അമ്പരപ്പിച്ച് ഇലോൺ മസ്ക്
Open in App
Home
Video
Impact Shorts
Web Stories