കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ നുവാമ (Nuvama) ശുപാർശ ചെയ്തിരുന്നു. നുവാമയുടെ വിശകലനം അനുസരിച്ച്, ഇന്ത്യയിൽ നിലവിൽ ഏകദേശം 300-400 കോടി രൂപ മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് മാർക്കറ്റുണ്ട്. ഇതിൽ 10 മുതൽ 12.5 ശതമാനം വരെ വിപണി വിഹിതം കിൽപെസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റേതാണ്.
തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച ഉടൻ തന്നെ കിൽപെസ്റ്റ് ഇന്ത്യയുടെ ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്നിരുന്നു. രാവിലെ 10:05 ആയപ്പോൾ ബിഎസ്ഇയിൽ 2.99 ശതമാനം ഉയർന്ന് 806.2 എന്ന നിലയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
advertisement
ഈ സ്മോൾക്യാപിറ്റൽ സ്റ്റോക്ക് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 90 ശതമാനവും കഴിഞ്ഞ ഒരു മാസ കാലയളവിൽ 36 ശതമാനവും വളർച്ച രേഖപ്പെടുത്തി.
2015 സെപ്റ്റംബറിൽ, ഒരു കിൽപെസ്റ്റ് ഓഹരിയുടെ വില 7.90 രൂപയായിരുന്നു. നിലവിൽ, ഇത് 10155 ശതമാനം ഉയർന്ന് 818 രൂപയിലെത്തി. വെറും എട്ട് വർഷം മുൻപ്, കിൽപെസ്റ്റിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവരുടെ വരുമാനം ഒരു കോടിയിലധികമായി. കിൽപെസ്റ്റ് ഇന്ത്യ ഒരു മൾട്ടിബാഗർ സ്റ്റോക്കായി മാറിയിരിക്കുന്നു എന്നും ഹ്രസ്വകാല നിക്ഷേപകർക്കും ദീർഘകാല നിക്ഷേപകർക്കും നല്ല വരുമാനം നൽകുന്നു എന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
2022 സെപ്റ്റംബർ 29 ന്, കിൽപെസ്റ്റ് ഓഹരി, ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 315.05 രൂപയിൽ എത്തിയിരുന്നു. ഇതിനുശേഷം, ഒരു വർഷത്തിനുള്ളിൽ, അതിന്റെ മൂല്യം ഇരട്ടിയിലധികം വർധിക്കുകയും 2023 സെപ്റ്റംബർ 11-ന് 867 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തുകയും ചെയ്തു. എങ്കിലും കഴിഞ്ഞ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 867 രൂപയേക്കാൾ 6 ശതമാനം കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ഈ ഓഹരി വ്യാപാരം നടക്കുന്നത്.
