അതേസമയം സൊമാറ്റോയ്ക്ക് ജി.എസ്.ടി നോട്ടീസ് ലഭിച്ചെന്ന വാർത്തയെ തുടർന്ന് ഡിസംബർ 28 ന് Zomato ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. രാവിലെ 9:27ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) സൊമാറ്റോ ഓഹരികൾ 2 ശതമാനം ഇടിഞ്ഞ് 124.50 രൂപയായി. കഴിഞ്ഞ ഒരു മാസത്തിനിടെ സൊമാറ്റോയുടെ ഓഹരി വിലഏകദേശം 10 ശതമാനം ഉയർന്നു നിൽക്കുകയായിരുന്നു.
2019 ഒക്ടോബർ 29 നും 2022 മാർച്ച് 31 നും ഇടയിലുള്ള കാലയളവിൽ പലിശയും പിഴയും സഹിതം 401.7 കോടി രൂപയുടെ നികുതി ബാധ്യതയാണ് കാണിക്കുന്നത്. സെൻട്രൽ ഗുഡ്സിന്റെ സെക്ഷൻ 74 (1) പ്രകാരമാണ് നികുതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
advertisement
Also Read- ദിവസവും ഒന്‍പതിലധികം ഓഡർ; 2023ലെ രാജ്യത്തെ 'ഏറ്റവും വലിയ ഭക്ഷണപ്രിയനെ' വെളിപ്പെടുത്തി സൊമാറ്റോ
സര്‍വീസ് മേഖലയില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ 18 ശതമാനം നികുതിയാണ് അടയ്‌ക്കേണ്ടത്. ഇത് അടച്ചിട്ടില്ല എന്ന് കാണിച്ചാണ് സൊമാറ്റോയ്ക്ക് ജിഎസ്ടി അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ ജിഎസ്ടി അടയ്‌ക്കേണ്ടതില്ല എന്നാണ് കമ്പനിയുടെ വിശദീകരണം.
' ഡെലിവറി പങ്കാളികള്‍ക്ക് വേണ്ടി കമ്പനിയാണ് ഡെലിവറി ചാര്‍ജ് ഈടാക്കുന്നത്. കൂടാതെ, പരസ്പര സമ്മതത്തോടെയുള്ള കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഡെലിവറി പങ്കാളികള്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഡെലിവറി സേവനം നല്‍കുന്നത്. അല്ലാതെ കമ്പനിക്കല്ല. കാരണം കാണിക്കല്‍ നോട്ടീസിന് കമ്പനി ഉചിതമായ മറുപടി നല്‍കും,'- സൊമാറ്റോ പ്രസ്താവനയില്‍ പറഞ്ഞു.