കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകനായിരുന്നു എം സി മോഹന്‍കുമാര്‍. കുട്ടികളോട് കൂട്ടു കൂടുകയും വായനയുടെ ലോകത്തേക്ക് അവരെ കൈ പിടിച്ച് നടത്തുകയും ചെയ്തു അദ്ദേഹം. വായിക്കാനും സർഗാത്മകമായി എഴുതാനും താൽപര്യമുള്ള അനേകം കുട്ടികൾ തന്‍റെ നാട്ടിലുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വിദ്യാലയമുറ്റം ഔഷധ സസ്യ ഉദ്യാനമാക്കി വിദ്യാർത്ഥികൾ
സ്വന്തം ചെലവിൽ കുട്ടികൾക്കായി ഒരു ലൈബ്രറി ഒരുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനായി കുറെ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു. ഭർത്താവിന്‍റെ നടക്കാതെ പോയ ആഗ്രഹം ഒന്നാം ചരമ വാർഷികത്തിലെങ്കിലും നിറവേറ്റണമെന്ന തീരുമാനം ഉഷാകുമാരിയുടേതായിരുന്നു. അതിനായി കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കാൻ മുന്നിട്ടിറങ്ങിയത് മകൻ അമലാണ്.
advertisement
പ്രതിഷേധിക്കാൻ അവകാശമുണ്ട്; ക്രമസമാധാന നില തകരാൻ അനുവദിക്കില്ലെന്ന് ഡിജിപി
സ്വന്തം ക്ലാസിൽ നേരത്തെ ഒരു കൊച്ചു വായനശാല ഒരുക്കിയിരുന്നു ഉഷ ടീച്ചർ. ആ ലൈബ്രറി നിലനിർത്തിക്കൊണ്ടാണ് സ്കൂളിന് പൊതുവായി വിപുലമായ ലൈബ്രറി തയ്യാറാക്കിയത്. മോഹൻകുമാറിന്‍റെ സുഹൃത്തുക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നിരവധി പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.
എൽ കെ ജി മുതല്‍, ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട പുസ്തകങ്ങൾ ശേഖരത്തിലുണ്ട്. കഥ, കവിത, നോവല്‍, ജീവചരിത്രം, യാത്രാവിവരണം, ആത്മകഥ, ലേഖനങ്ങള്‍ ചരിത്രഗ്രന്ഥങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങലിലുള്ള പുസ്തകങ്ങളുണ്ട്. ലൈബ്രറി ജോയ്സ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്തു.
