35കാരനായ മെസി ഗോളടിച്ചും ഗോളടിപ്പിച്ചും മൈതാനത്ത് നിറഞ്ഞാടുന്ന കാഴ്ചയാണ് ഈ ലോകകപ്പിൽ കാണാൻ കഴിഞ്ഞത്. ഫൈനലിൽ ഒരു ഗോൾ കൂടി നേടിയതോടെ ഗോൾഡൻ ബൂട്ടിൽ മുന്നിലേക്ക് മെസി എത്തി. മെസിക്ക് പിന്നിൽ ഫ്രാൻസ് സൂപ്പർ താരം എംബാപ്പെയാണ്. ആറു ഗോളുകൾ നേടിയാണ് മെസി ഗോൾഡൻ ബൂട്ട് പട്ടികയിൽ രണ്ടാമനായുണ്ട്. ഖത്തറിൽ നേടിയ ആറു ഗോളുകളില്‍ നാലും പെനാല്‍റ്റിയാണ്.
സൗദി അറേബ്യക്കെതിരെ തോറ്റ മത്സരത്തിലും മെസി ഗോള്‍ നേടിയിരുന്നു. പിന്നീട് മെക്‌സികോയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലും ഗോള്‍ നേടി. പോളണ്ടിനെതിരെ ഗ്രൂപ്പ് മത്സരത്തില്‍ പെനാല്‍റ്റി ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ മെസിക്ക് കഴിഞ്ഞില്ലായിരുന്നു.
advertisement
Also Read-അർജന്റീനയിൻ വിജയങ്ങൾക്ക് പിന്നിലെ സ്കലോണിയൻ തന്ത്രം
പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ, ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സ്, സെമിയില്‍ ക്രൊയേഷ്യ, ഫൈനലില്‍ ഫ്രാന്‍സ് എന്നിവര്‍ക്ക് എതിരെ മെസി അർജന്റീനയ്ക്കായി വലകുലുക്കി. ഫൈനലിൽ ഫ്രാൻസിനെതിരെ പോരാടുമ്പോൾ ലോകകപ്പ് നേടിക്കൊണ്ടുള്ള പടിയിറക്കമാണ് താരം ആഗ്രഹിക്കുന്നത്.