നേരത്തെ ഇരട്ട ഗോളുകള്‍ നേടിയ ക്യാപ്റ്റൻ ഗുണ്ടോഗന്റെ തകര്‍പ്പൻ പ്രകടനമാണ് സിറ്റിയെ കിരീടത്തിലേക്ക് നയിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏക ഗോള്‍ പെനാല്‍റ്റിയില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് നേടി.കളിയുടെ
കളിത്തട്ടുണർന്ന് സെക്കൻഡുകൾക്കുള്ളിൽ സിറ്റി യുണൈറ്റഡിനെ ഞെട്ടിച്ചു. 12-ാം സെക്കൻഡിലായിരുന്നു യുണൈറ്റഡിനെ ഞെട്ടിച്ച് സിറ്റിയുടെ ആദ്യ ഗോള്‍. കെവിൻ ഡിബ്രൂയിനെയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗുണ്ടോഗന്റെ തകര്‍പ്പൻ ലോങ്ങ് റേഞ്ച് വോളി ഗോള്‍ പിറന്നത്.
33 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. ബോക്സിനുള്ളില്‍ വെച്ച് ജാക്ക് ഗ്രീലിഷിന്റെ കയ്യില്‍ പന്ത് തട്ടിയതിന് പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെയായിരുന്നു തീരുമാനം. പെനാല്‍റ്റി എടുത്ത യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ പന്ത് അനായാസം ലക്ഷ്യം കാണുകയായിരുന്നു.
advertisement
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ സിറ്റി വിജയം ഉറപ്പിച്ച ഗോൾ നേടി. ഡിബ്രൂയിനെയുടെ ഫ്രീകിക്കില്‍ നിന്ന് മറ്റൊരു ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ 51 ആം മിനിറ്റില്‍ ഗുണ്ടോഗൻ പന്ത് വലയിലെത്തിക്കുകയായിരുന്നു. 70 ആം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വലയില്‍ വീണ്ടും പന്തെത്തിച്ച് ഗുണ്ടോഗൻ ഹാട്രിക് നേടിയെന്ന് കരുതിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആക്രമണം ശക്തമാക്കിയെങ്കിലും സിറ്റിയുടെ പ്രതിരോധം മറികടക്കാൻ ചുവന്ന ചെകുത്താൻമാർക്കായില്ല.