ഐസിസി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ മുന്നേറിയ ടീമിന് സെമിയിൽ അടിപതറി. സ്കോർ: ദക്ഷിണാഫ്രിക്ക -20 ഓവറിൽ എട്ടിന് 169. ന്യൂസിലൻഡ് -12.5 ഓവറിൽ ഒന്നിന് 173. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളുമായി ഞായറാഴ്ചത്തെ ഫൈനലിൽ ന്യൂസിലൻഡ് ഏറ്റുമുട്ടും.
വെറും 33 പന്തിലാണ് ഫിൻ അലൻ സെഞ്ചുറി തികച്ചത്. പുറത്താകാതെ നിന്ന അലൻ 10 ഫോറുകളും 8 സിക്സറുകളും പറത്തി. ഓപ്പണിംഗ് പങ്കാളിയായ ടിം സെയ്‌ഫെർട്ട് 58 റൺസ് നേടി മികച്ച പിന്തുണ നൽകി. രചിൻ രവീന്ദ്ര 11 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കാഗിസോ റബാഡ മാത്രമാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.
advertisement
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഒരു ഘട്ടത്തിൽ 77 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ മാർക്കോ യാൻസന്റെ പ്രകടനമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 30 പന്തിൽ 55 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. ഡെവാൾഡ് ബ്രെവിസ് (34), ട്രിസ്റ്റൻ സ്റ്റബ്സ് (29) എന്നിവരും റൺസ് കണ്ടെത്തി. കിവീസിനായി രചിൻ രവീന്ദ്ര, കോൾ മക്കോഞ്ചി, മാറ്റ് ഹെൻറി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Summary: New Zealand reached the T20 World Cup final after a dominant 9-wicket victory over South Africa in the first semifinal. Chasing 170, opener Finn Allen smashed a historic 100* off just 33 balls (including 10 fours and 8 sixes), while Tim Seifert contributed 58. Earlier, Marco Jansen's late cameo (55*) helped South Africa post 169/8 after a top-order collapse. New Zealand chased down the target with 43 balls to spare, setting up a clash in the summit final.
