ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്വിന്റൺ ഡി കോക്കിന്റെയും (59) റയാൻ റിക്കിൾട്ടന്റെയും (61) അർധ സെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാനും കൃത്യം 187 റൺസിന് പുറത്തായതോടെ മത്സരം ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ടു. ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ (84) തകർപ്പൻ പ്രകടനമാണ് അഫ്ഗാനെ തുല്യസ്കോറിലെത്തിച്ചത്.
സൂപ്പർ ഓവറിലെ നാടകീയത
ആദ്യ സൂപ്പർ ഓവർ: ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 17 റൺസ് നേടി. മറുപടിയിൽ ദക്ഷിണാഫ്രിക്കയും 17 റൺസെടുത്തതോടെ വീണ്ടും ടൈ ആയി.
advertisement
രണ്ടാം സൂപ്പർ ഓവർ: രണ്ടാമത്തെ ടൈ-ബ്രേക്കറിൽ ഡേവിഡ് മില്ലറും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് ദക്ഷിണാഫ്രിക്കയെ 23 റൺസെന്ന കൂറ്റൻ സ്കോറിലെത്തിച്ചു. മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഗുർബാസ് തുടർച്ചയായ മൂന്ന് സിക്സറുകൾ പറത്തി പ്രതീക്ഷ നൽകിയെങ്കിലും അവസാന പന്തിൽ മില്ലർക്ക് ക്യാച്ച് നൽകി പുറത്തായതോടെ അഫ്ഗാൻ 3 റൺസ് അകലെ വീണു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായ് മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി.
Summary: In what is already being hailed as one of the greatest matches in T20 World Cup history, South Africa defeated Afghanistan in a double Super Over thriller at the Narendra Modi Stadium on Wednesday. South Africa posted 187/6, led by half-centuries from Quinton de Kock (59) and Ryan Rickelton (61). Afghanistan matched the score exactly, thanks to a blistering 84 off 42 balls by Rahmanullah Gurbaz, leading to the first Super Over.
