ഇറാഖിന് വേണ്ടി അലി അൽ-ഹമാദിയും (10-ാം മിനിറ്റ്) അയ്മൻ ഹുസൈനും (53-ാം മിനിറ്റ്) ഗോളുകൾ നേടി. ബൊളീവിയക്കായി മോയ്‌സസ് പാനിയാഗ്വ (38-ാം മിനിറ്റ്) ഒരു ഗോൾ മടക്കി. മുൻ ഓസ്‌ട്രേലിയൻ പരിശീലകൻ ഗ്രഹാം ആർനോൾഡിന്റെ കീഴിലാണ് ഇറാഖ് ഈ നേട്ടം കൈവരിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം യാത്രാ തടസ്സങ്ങൾ നേരിട്ട ഇറാഖ് ടീം, കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് മെക്സിക്കോയിൽ എത്തിയത്. "ഇറാഖിന്റെ പോരാട്ടവീര്യത്തോടെ കളിച്ച കളിക്കാരെ ഞാൻ അഭിനന്ദിക്കുന്നു. 4.6 കോടി ഇറാഖികളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ അഭിമാനമുണ്ട്," എന്ന് വിജയത്തിന് ശേഷം ഗ്രഹാം ആർനോൾഡ് പറഞ്ഞു.
advertisement
ലോകകപ്പിലെ വെല്ലുവിളികൾ
2026 ലോകകപ്പിൽ ഗ്രൂപ്പ് I-ൽ ആണ് ഇറാഖ് ഉൾപ്പെട്ടിരിക്കുന്നത്. കരുത്തരായ ഫ്രാൻസ്, നോർവേ, സെനഗൽ എന്നിവരാണ് ഇറാഖിന്റെ എതിരാളികൾ.
ജൂൺ 16: നോർവേയ്‌ക്കെതിരെ ആദ്യ മത്സരം (ബോസ്റ്റൺ).
ജൂൺ 22: ഫ്രാൻസിനെതിരെ (ഫിലാഡൽഫിയ).
ജൂൺ 26: സെനഗലിനെതിരെ (ടൊറന്റോ).
പ്ലേ ഓഫ് ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ ജമൈക്കയെ 1-0 ന് പരാജയപ്പെടുത്തി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 1986-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിലാണ് ഇറാഖ് ഇതിനുമുമ്പ് പങ്കെടുത്തത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു. ഇത്തവണ കൂടുതൽ കരുത്തോടെയാകും അവർ ആഗോള വേദിയിലെത്തുക.
Summary: Iraq has ended a 40-year drought by qualifying for the FIFA World Cup 2026 after a thrilling 2-1 victory over Bolivia in the intercontinental playoff final held in Mexico. This marks the first time the "Lions of Mesopotamia" have reached the world stage since their debut in 1986. Ali al-Hamadi opened the scoring for Iraq in the 10th minute. Although Bolivia’s Moises Paniagua equalized in the 38th minute, Aymen Hussein secured the historic win with a decisive goal in the 53rd minute.
