ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിന്‍റെ നാലാം ദിനം ജഡേജയുടെ തുടയ്ക്കാണ് പരിക്കേറ്റത്. രാഹുലിന്‍റെ വലത് കാലിനാണ് പരിക്കേറ്റത്. ഇരുവരും ബിസിസിഐയുടെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സർഫ്രാസ് ഖാൻ, സൗരഭ് കുമാർ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ സെലക്ഷൻ കമ്മിറ്റി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും അടുത്തിടെ ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യ എ പരമ്പരയിലും മിന്നുന്ന പ്രകടനമാണ് സർഫ്രാസ് ഖാൻ നടത്തിയത്.
2024 ഫെബ്രുവരി 1 ന് അഹമ്മദാബാദിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് ലയൺസിനെതിരായ മൂന്നാമത്തേതും അവസാനത്തേതുമായ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീമിൽ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി സരൻഷ് ജെയിൻ ഇടംനേടി.
advertisement
ആവേശ് ഖാൻ തന്‍റെ രഞ്ജി ട്രോഫി ടീമായ മധ്യപ്രദേശിനൊപ്പം യാത്ര തുടരുകയും ആവശ്യമെങ്കിൽ ടെസ്റ്റ് ടീമിൽ ചേരുകയും ചെയ്യുമെന്ന് സെലക്ടർമാർ അറിയിച്ചു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (സി), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ, കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), അവേഷ് ഖാൻ, രജത് പട്ടീദാർ, സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ.
ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിന് തോറ്റ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 0-1ന് പിന്നിലായി. വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലി ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കുന്നില്ല. അതുകൊണ്ടുതന്നെ ജഡേജ, രാഹുൽ എന്നിവർക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.
ആദ്യ ടെസ്റ്റിൽ രാഹുലും ജഡേജയും നിർണായക സംഭാവനകൾ നൽകിയിരുന്നു, മത്സരത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ഇംഗ്ലണ്ട് 28 റൺസ് വിജയം നേടിയത്. ആദ്യ ഇന്നിംഗ്‌സിൽ ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും 87 റൺസ് നേടുകയും ചെയ്തപ്പോൾ രാഹുൽ 86 റൺസെടുത്തിരുന്നു.