ഇന്ത്യക്കായി മുഹമ്മദ് സിറാജ് 10 ഓവറില്‍ 46 റണ്ണിന് നാല് വിക്കറ്റ് സ്വന്തമാക്കി. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിന് ഇറങ്ങിയ കിവികള്‍ക്ക് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ മുഹമ്മദ് സിറാജ് ആദ്യ പ്രഹരം നല്‍കി. 131 റണ്‍സിന് ആറ് വിക്കറ്റ് വീണിട്ടും 337 റണ്‍സ് വരെ പൊരുതി എത്തുകയായിരുന്നു കിവികള്‍.
മിച്ചൽ സാന്റ്നറിനെ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച്, മൈക്കൽ ബ്രേസ്‌വെല്ലുമൊത്തുള്ള നിർണായക കൂട്ടുകെട്ട് പൊളിച്ചാമ് സിറാജ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ഇരട്ടസെഞ്ചറിയുമായി ഗിൽ പുറത്തെടുത്ത ഒറ്റയാൾ പോരാട്ടത്തിന്, മൈക്കൽ ബ്രേസ്‌വെൽ – മിച്ചൽ സാന്റ്നർ കൂട്ടുക്കെട്ടിലൂടെ മറുപടി ബാറ്റിങ് മത്സരം ആവേശകരമാക്കിയത്.
advertisement
ഷാർദുൽ ഠാക്കൂർ 7.2 ഓവറിൽ 54 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് എട്ട് ഓവറിൽ 43 റൺസ് റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമി 10 ഓവറിൽ 69 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യ ഏഴ് ഓവറിൽ 70 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്ത്തി. ഏഴ് ഓവർ എറിഞ്ഞ വാഷിങ്ടൻ സുന്ദർ 50 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
സ്‌കോര്‍: ഇന്ത്യ-349/8 (50), ന്യൂസിലന്‍ഡ്-337 (49.2).