നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തു. വെറും 30 പന്തിൽ പുറത്താകാതെ 71 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ സ്കോർ 200 കടത്തിയത്. കെ. എൽ രാഹുൽ 35 പന്തിൽ 55 റൺസെടുത്തു. 25 പന്തിൽ 46 റൺസെടുത്ത സൂര്യകുമാർ യാദവും ബാറ്റിങ്ങിൽ തിളങ്ങി.
അഞ്ച് പടുകൂറ്റൻ സിക്സറും ഏഴ് ഫോറും ഉൾപ്പെടുന്നതാണ് പാണ്ഡ്യയുടെ ഇന്നിംഗ്സ്. രാഹുൽ മൂന്ന് സിക്സറും നാല് ഫോറും അടിച്ചു. സൂര്യകുമാർ യാദവ് നാല് സിക്സറും രണ്ട് ഫോറുമാണ് നേടിയത്. അതേസമയം രോഹിത് ശർമ്മ(11), വിരാട് കോഹ്ലി(രണ്ട്) എന്നിവർ നിരാശപ്പെടുത്തി. ഓസീസിന് വേണ്ടി നഥാൻ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹാസിൽവുഡ് രണ്ട് വിക്കറ്റ് നേടി.
advertisement
ഏഷ്യാകപ്പിൽ മോശം ഫോമിലായിരുന്ന റിഷഭ് പന്തും, പരിക്ക് മാറിയെത്തിയ ജസ്പ്രിത് ബുംറയും ഇന്ന് പ്ലേയിങ് ഇലവനിൽ ഇടംനേടിയില്ല. ജസ്പ്രിത് ബുംറ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ കളിക്കുമെന്ന് നായകൻ രോഹിത് ശർമ്മ പറഞ്ഞു. അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട തയ്യാറെടുപ്പാണ് ഇരു ടീമുകൾക്കും ഈ പരമ്പര.