ഹർദിക് പാണ്ഡ്യക്കും കെ എൽ രാഹുലിനുമെതിരെ അന്വഷണം പൂർത്തിയാകുന്നത് വരെ സസ്പെൻഡ് ചെയ്യുന്നതിൽ പ്രശ്നമില്ലെന്ന് നിയമോപദശം ലഭിച്ചതിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ നടപടി പ്രഖ്യാപിച്ചത്. ഏകദിന പരനപരക്കായി ഓസ്ട്രേലിയയിലുള്ള പാണ്ഡ്യയോടും രാഹുലിനോടും നാട്ടിലേക്ക് മടങ്ങാൻ ബിസിസിഐ ഉന്നതാധികാര സമിതി ചെയർമാൻ വിനോദ് റായ് നിർദേശിച്ചു. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ബിസിസിഐ ലീഗൽ സെല്ലിന്റെ നിയമോപദേശം.
'തുറന്നു പറച്ചില്‍ കുടുക്കി'; പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ നോട്ടീസ്
കോഫീ വിത്ത് കരൺ എന്ന ടെസിവിഷൻ പരിപാടിയിലാണ് ഹർദിക് പാണ്ഡ്യയും കെ ൽ രാഹുലും സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. രൂക്ഷവിമിർശമുയർന്നതിന് പിന്നാലെ ഇരുവർക്കും ബിസിസിഐ കാരണം കാണിക്കൽ നോട്ടീസ് നൽകി. പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് പാണ്ഡ്യ മറുപടി നൽകിയെങ്കിലും കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു ബിസിസിഐ നേതൃത്വം. ഇതിനിടെ ടീമിന്റെ പിന്തുണ താരങ്ങൾക്കില്ലെന്ന് വിരാട് കോലിയും വ്യക്തമാക്കിയതോടെ നടപടി വേഗത്തിലാവുകയായിരുന്നു.
advertisement
ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ തീരുമാനം പിന്നീട് കൈക്കൊള്ളും. അതിനിടെ കോഫീ വിത്ത് കരൺ പരിപാടിയിലെ വിവാദ എപ്പിസോഡ് ഹോട്ട് സ്റ്റാറിൽ നിന്ന് പിൻവലിച്ചു.