ടോസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.സാഹിബ്‌സാദ ഫർഹാൻ (38 പന്തിൽ 57), ഫഖർ സമാന് (35 പന്തിൽ 46) എന്നീ ഓപ്പണർമാർ മികച്ച തുടക്കം പാകിസ്ഥാന് നൽകിയെങ്കിലും ഇന്ത്യൻ സ്പിൻ കരുത്തിൽ പാകിസ്ഥാന്റെ മധ്യനിര തകർന്നടിയുകയായിരുന്നു.10 ഓവറിൽ 84 റൺസ് എന്ന നിലയിൽ നിന്ന് പിന്നീട് വിക്കറ്റുകൾ തുടരെ വീഴുകയായിരുന്നു. ഫര്‍ഹാനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്തത്.തുടര്‍ന്ന് സയിം അയൂബ് (14) - സമാന്‍ സഖ്യം 29 റണ്‍സും കൂട്ടിചേര്‍ത്തു. പതിമൂന്നാം ഓവറില്‍ അയൂബിനെ കുല്‍പീദ് മടക്കി. അയൂബ് മടങ്ങുമ്പോല്‍ രണ്ടിന് 113 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.34 റണ്‍സുകള്‍ക്കിടെ ഒമ്പത് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 28, 2025 10:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Pakistan Asia Cup 2025 Final | മികച്ച തുടക്കത്തിന് ശേഷം തകർന്നടിഞ്ഞ് പാകിസ്ഥാൻ ; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം