TRENDING:

Asia Cup | ഗംഭീര തിരിച്ചുവരവ്; വിജയ രഹസ്യം വെളിപ്പെടുത്തി ജെമിമ റോഡ്രിഗസ്

Last Updated:

ശ്രീലങ്കയ്‌ക്കെതിരായ തന്റെ മികച്ച പ്രകടത്തിനായുള്ള തയ്യാറെടുപ്പുകൾ വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റർ ജെമിമ റോഡ്രിഗസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ (Sri Lanka) ഇന്ത്യയ്‌ക്ക് (India ) തകര്‍പ്പന്‍ ജയം. വനിതാ ഏഷ്യാ കപ്പ് 2022 ൽ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ജെമിമ റോഡ്രിഗസിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് ഇത്തവണ കരുത്തായത്. ശ്രീലങ്കയ്‌ക്കെതിരായ തന്റെ മികച്ച പ്രകടത്തിനായുള്ള തയ്യാറെടുപ്പുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ജെമിമ റോഡ്രിഗസ് (Jemimah Rodrigues). ബംഗളൂരുവിലേതിന് സമാനമായ സ്ലോ ബൗൺസ് ട്രാക്കിൽ താൻ നടത്തിയ തയ്യാറെടുപ്പിന് സമാനമായിരുന്നു ഇതെന്ന് ജെമിമ പറയുന്നു. ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 41 റൺസിനാണ് വിജയം നേടിയത്.
ജെമിമ റോഡ്രിഗസ്
ജെമിമ റോഡ്രിഗസ്
advertisement

അതേസമയം അടുത്തിടെ നടന്ന ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് കൈത്തണ്ടയിലേറ്റ പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനം നഷ്ടമായ ജെമിമ റോഡ്രിഗസ് ഏഷ്യാ കപ്പ് ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. റൈറ്റ് ഹാൻഡ് ബാറ്റർ ആയ ഈ 22 കാരി 53 പന്തില്‍ 76 റണ്‍സാണ് അടിച്ചെടുത്തത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. അങ്ങനെ 76 റൺസ് എടുത്താണ് താരം ഇന്ത്യയ്ക്ക് വിജയക്കുറി ചാർത്തിയത്.

"വിക്കറ്റ് തന്ത്രപരമായിരുന്നു. തുടക്കത്തിൽ അത് ലക്ഷ്യമിട്ടിരുന്നില്ല, പക്ഷേ അത് സംഭവിച്ചു. ഞാൻ ഇതിനായി നന്നായി തയ്യാറെടുത്തിരുന്നു. ബാംഗ്ലൂരിൽ പോലും ടേണിംഗ് ട്രാക്കിൽ ഞാൻ വളരെ പതുക്കെയാണ് വിക്കറ്റുകൾ എടുത്തത്. ആ തയ്യാറെടുപ്പ് ഇവിടെ സഹായിച്ചു," മത്സരശേഷം റോഡ്രിഗസ് പറഞ്ഞു. "പരിക്കിനെ തുടർന്ന് ആറാഴ്ച ബാറ്റിൽ തൊടാതിരുന്നതിന് ശേഷം കളിക്കാൻ തനിക്ക് വളരെയധികം ആകാംക്ഷ ഉണ്ടായിരുന്നു"ജെമിമ വെളിപ്പെടുത്തി.

advertisement

Also read: Asia Cup | വനിതാ ഏഷ്യാ കപ്പ്: ഇന്ത്യ-മലേഷ്യ മത്സരം എവിടെ കാണാം? ടീമിൽ ആരൊക്കെ?

"എനിക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാതിരിക്കുകയും മറ്റുള്ളവർ അത് ചെയ്യുന്നത് കാണുകയും ചെയ്യുമ്പോൾ അത് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷെ എന്റെ മാതാപിതാക്കളും പരിശീലകരും എല്ലാവരും എന്നെ സഹായിച്ചു. അവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തിരിച്ചുവന്ന് ഇന്ത്യയ്‌ക്കായി കളിക്കുന്നത് പോലെ മറ്റൊരു വലിയ കാര്യമില്ല," ടീമിൽ ഇടം നേടിയ ജെമിമയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

advertisement

എന്നാൽ “ഞങ്ങളുടെ തുടക്കം നന്നായിരുന്നില്ല. പക്ഷേ നിർണായകമായ ആ സമയത്തും വിക്കറ്റുകൾ ലഭിച്ചു. ഞങ്ങളുടെ ബൗളർമാർ അതിനായി പരിശ്രമിച്ചതിൽ സന്തോഷമുണ്ട്, പ്രത്യേകിച്ച് ദീപ്തി ശർമ്മ," ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞു. “നിർണ്ണായക വിക്കറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷം, എന്റെ വിക്കറ്റ് കൂടി നഷ്‌ടമായതോടെ ഞങ്ങൾക്ക് 20 റൺസ് കുറഞ്ഞു. ഞാനും ജെമിയും കളിയിൽ തുടർന്നിരുന്നെങ്കിൽ ഞങ്ങൾ 200-ലേക്ക് എത്തിക്കുമായിരുന്നു. പക്ഷേ ഇത് ഒരു ടീമെന്ന നിലയിൽ ഞങ്ങൾക്ക് പഠന പ്രക്രിയയാണ്. കളിയിലേക്ക് തിരിച്ചുവന്ന് മത്സരിച്ചതിൽ റോഡ്രിഗസിനെ ക്യാപ്റ്റൻ അഭിനന്ദിച്ചു.

advertisement

“ജെമി (ജെമിമ) നന്നായി കളിച്ചു, അതാണ് ഞങ്ങൾ അവളിൽ നിന്ന് പ്രതീക്ഷിച്ചത്. പരിക്കിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം അത് എളുപ്പമായിരുന്നില്ല. പക്ഷേ അവളുടെ പ്രയാസകരമായ സമയങ്ങളിൽ ഞങ്ങൾ അവൾക്ക് പിന്തുണ നൽകി. "151 റൺസ് പിന്തുടർന്ന ശ്രീലങ്ക 18.2 ഓവറിൽ 109 റൺസിന് പുറത്തായി. നിർണായക സമയങ്ങളിൽ ഞങ്ങൾക്ക് രണ്ട് വിക്കറ്റ് നഷ്ടമായെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തു പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ ഈ സാഹചര്യത്തിൽ ജെമിമയുടെ ബാറ്റിംഗ് ആണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. അതേസമയം ഇന്ന് മലേഷ്യയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, യു എ ഇ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ ഏഴ് ടീമുകളാണ് ബംഗ്ലാദേശില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിൽ പങ്കെടുക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Asia Cup | ഗംഭീര തിരിച്ചുവരവ്; വിജയ രഹസ്യം വെളിപ്പെടുത്തി ജെമിമ റോഡ്രിഗസ്
Open in App
Home
Video
Impact Shorts
Web Stories