സംപ്രേക്ഷകർക്ക് പരസ്യ വരുമാനത്തിൽ മാത്രമല്ല, കാഴ്ചക്കാരുടെ എണ്ണത്തിലും വൻ കുറവാണ് 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കിാൽ സംഭിക്കാൻ പോകുനനത്. ഇത് ഏകദേശം 370 മുതൽ 400 കോടി രൂപയുടെ വരെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. ഈ വരുമാന നഷ്ടം ഐസിസിയെ ബാധിക്കുകയും അത് അംഗരാജ്യങ്ങൾക്ക് നൽകുന്ന വിഹിതത്തിൽ കുറവുണ്ടാക്കുകയും ചെയ്യും. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വലിയ ബോർഡുകൾക്ക് ഇത് താങ്ങാനാവുമെങ്കിലും ഐസിസി ഫണ്ടിംഗിനെ ആശ്രയിച്ചു കഴിയുന്ന ചെറിയ ക്രിക്കറ്റ് ബോർഡുകളെ ഇത് സാരമായി ബാധിക്കും.
advertisement
മത്സരം റദ്ദാക്കിയാൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഏകദേശം 200 കോടി രൂപ വീതം നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐയ്ക്ക് ഇത് വലിയ പ്രശ്നമാകില്ലെങ്കിലും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (PCB) ഇത് ഗുരുതരമായി ബാധിക്കും. ഐസിസി ഇവന്റുകളിൽ പങ്കെടുത്താൽ ലഭിക്കുന്ന വാർഷിക വിഹിതമായ 34.5 ദശലക്ഷം ഡോളറാണ് (ഐസിസി വാർഷിക വരുമാനത്തിന്റെ 5.75%) പിസിബിയുടെ പ്രധാന വരുമാനം. സ്വന്തം ഇഷ്ടപ്രകാരം മത്സരം ബഹിഷ്കരിക്കുന്നത് ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടാത്തതിനാൽ, പിഴയോ മറ്റ് നിയമനടപടികളോ പാകിസ്ഥാൻ നേരിടേണ്ടി വരും. ഇങ്ങനെയുണ്ടാകുന്ന നഷ്ടം നികത്താൻ പാകിസ്ഥാന്റെ വാർഷിക വിഹിതത്തിന്റെ 70-80 ശതമാനം വരെ ഐസിസി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്.
