കളിയുടെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കേരളം 17-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ഒരു കോർണറിൽ നിന്ന് ലഭിച്ച പന്ത് അതിമനോഹരമായി വലയിലെത്തിച്ച് ക്യാപ്റ്റൻ എം മനോജാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ, മനോഹരമായ ഒരു ടീം ഗെയിമിനൊടുവിൽ മുഹമ്മദ് അജ്‌സൽ കേരളത്തിന്റെ രണ്ടാം ഗോൾ നേടി.
രണ്ടാം പകുതിയിൽ ഗോളുകൾ മടക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധ നിരയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നതോടെ അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (ഇൻജുറി ടൈം) പകരക്കാരനായി ഇറങ്ങിയ അബൂബക്കർ ദിൽഷാദ് മൂന്നാം ഗോളും നേടി കേരളത്തിന്റെ വിജയം ആധികാരികമാക്കി. സജീഷ് നൽകിയ പാസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.
advertisement
കഴിഞ്ഞ ഗ്രൂപ്പ് മത്സരത്തിൽ സർവീസസിനോട് നേരിട്ട തോൽവി കേരളത്തിന്റെ ആത്മവിശ്വാസത്തെ ഒട്ടും ബാധിച്ചില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇത്. തമിഴ്‌നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) തോൽപ്പിച്ചാണ് പഞ്ചാബ് സെമിയിലെത്തിയത്. എട്ടാം കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് വ്യാഴാഴ്ചത്തെ മത്സരം ഏറെ നിർണായകമാണ്. മറ്റൊരു ക്വാർട്ടറിൽ രാജസ്ഥാനെ തോൽപ്പിച്ച് റെയിൽവേസും സെമിയിൽ ഇടംപിടിച്ചിട്ടുണ്ട്.
Summary: Kerala secured a spot in the semifinals of the Santosh Trophy National Football Championship by defeating hosts Assam. In an exciting quarterfinal match held at the Rajiv Gandhi Stadium in Silapathar, Kerala emerged victorious with a convincing 3-0 scoreline. Kerala will now face Punjab in the semifinal on Thursday. The architects of this victory were Captain M. Manoj, who scored in the 17th minute, Mohammed Ajsal in the 44th minute, and Abubacker Dilshad, who added the third goal during injury time.
